തീവ്രതയുടെസൂര്യ രശ്മികള്‍
സൌമ്യതയുടെ നിലാവിനു
വഴിമാറിക്കൊണ്ടിരുന്നപ്പോഴും
അത്താഴത്തിനുള്ള തിരക്കിലായിരുന്നു അവള്‍
അടുപ്പിലെ പുകകൊണ്ടുകറുത്ത കലത്തിനുള്ളില്‍
വിശപ്പിന്റെ വിളികേള്‍ക്കാതെ കഞ്ഞിതിളക്കുന്നുണ്ടായിരുന്നു
ഇനി വേണ്ടതുകറിയാണ്..
കുറേയേറെപരതിയിട്ടും ഒന്നും കിട്ടിയില്ല
ഒടുവില്‍ അടുപ്പിനുമുകളിലെ പലകപ്പുറത്തുനിന്നും
ഉണങ്ങിവട്ടുകടിച്ച ഒരു തേങ്ങകിട്ടി
തല്ലിപ്പൊട്ടിച്ചൊരുവിധം അരകല്ലിലാക്കി
അമ്മിയെടുത്തു ചതച്ചു..
കൂടെ ഒരു വറ്റല്‍മുളകും
തൊട്ടുനാവില്‍വച്ചപ്പൊല്‍ അവളറിഞ്ഞു

ഉപ്പിന്റെ ഒരംശംപോലുമില്ല
എന്നിട്ടും അവള്‍ വിളംബിയപ്പൊള്‍
അതിനു ആവശ്യത്തിനുപ്പുണ്ടായിരുന്നു
കണ്ണുനീരിന്റെ.!!!

തകര്‍ന്ന ഹൃദയത്തിലെ മുറിപ്പാടുകള്‍ ഉണക്കാന്‍ 

മരുന്നിനിയും കണ്ടുപിടിക്കണം 
എന്നാല്‍  കാലത്തിന് അതും മായ്ക്കാന്‍  കഴിയും 
മരുന്നൊന്നും ഇല്ലാതെ തന്നെ ..
മരണത്തോടെ !!! 

Newer Posts Older Posts Home

Blogger Template by Blogcrowds