കുത്തിതുരന്ന ഹൃദയത്തിലുപ്പുകൂട്ടിച്ചതച്ച-
മുളകുതേച്ചസുഖവുമായി,
പിരിയാന്‍വയ്യെന്നുവിതുമ്പുന്നമനസിന്റെ -
നിക്കര്‍മാറ്റി, ചന്തിയില്‍പഴുക്കാചൂരല്‍പ്രയോഗംനടത്തി 
പൊടിയുന്നചോരയുമായിവലിച്ചിഴച്ചുകൊണ്ടുപോയ-
മനസിന്റെതേങ്ങലിതുമാത്രമായിരുന്നു,
ഒരുവേള നീയെന്നെയറിയാതറിഞ്ഞെന്നു 
വെറുതേനിനച്ചതാണറിയാതെഞാന്‍ചെയ്തോരാദ്യപിഴ.
അറിയുന്നൊരാത്മബന്ധത്തിന്നതിര്‍വരബറിയാതെ-
പോലുംകടന്നുപോകാതെന്നു 
കരളില്‍കുറിച്ചതാണെന്റെപെരുംപിഴ.
കണ്മൂടികൈയ്യിലാകള്ളതുലാസുമായ് 
മറു  കയ്യില്‍തുരുമ്പിച്ചിരുമ്പിന്റെവാളുമായ്
നില്‍ക്കുന്നോരന്ന്യായദേവതമുന്നിലെ 
കൊട്ടുവടിയാലന്നുതകര്‍ത്തതാണെന്റെയീനെഞ്ചകം.
പിന്നെയെന്‍കണ്ണീര്‍കുളംതേവി, ഒടുക്കത്തെകുളിയുംകഴിഞ്ഞ്‌
തലക്കല്‍ചന്ദനത്തിരിയുമായി -
ഒറ്റവാഴയിലയില്‍നീണ്ടുനിവര്‍ന്നുകിടന്നു.
ഇതുയാത്രാമൊഴി, തിരിച്ചുവരവില്ലാത്തത് .
എന്നെന്നേക്കുമായുള്ളനഷ്ടപ്പെടലിന്റേത് .
കലങ്ങിയകണ്ണിലൂടെഅവ്യക്തമായിമാത്രം 
ഞാന്‍കാണാന്‍കൊതിച്ചകാഴ്ച.
വീണ്ടുംപുകയുന്നൊരീ
ഹൃത്തില്‍തികട്ടുന്നതിതുമാത്രം 
എങ്കിലുമെന്തായിരുന്നെന്‍പെരുംപിഴ ?.


Newer Posts Older Posts Home

Blogger Template by Blogcrowds