വിശപ്പിന്റെവിളിയില്‍
കശാപ്പുശാലയില്
ഇറച്ചിയാവാനെത്തിയവള്‍
മരണനാഴികയ്ക്കായി
നിമിഷങ്ങള്‍തിന്നുന്നവര്‍ക്കിടയില്‍
കശാപ്പുമൃഗമായവള്‍
ഇനി
മൂര്‍ച്ചനോക്കി
കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്തു
ചുണ്ടിലുടക്കിയ
കരളിന്റെകഷണങ്ങളായി.
കൃഷ്ണമണികളിലൂടെ.
ഉപ'ഭോഗ'വസ്തുവായി
തെരുവില്‍വിറങ്ങലിച്ചജഡമായി.
ഇവളെ.....

ഇനിയുംവിളിക്കണോ അഭിസാരികയെന്ന്.
 

ചിത


ഇനിയെനിക്കുറങ്ങാന്‍പൂമെത്തയില്ല
സഖീ നിനക്കുപകരാന്‍നെഞ്ചിലെചൂടും.
ഇവിടെയെന്‍കര്‍മ്മപാപം 
തലയ്ക്കലെരിയുന്നയീമുറിതേങ്ങയില്‍കത്തിയമരുവാന്‍
തണുത്തുവിറങ്ങലിച്ചജഡമായി ഞാന്‍കാത്തുകിടക്കുന്നു.
എരിയുന്നതിരിനാളത്തിലെനിക്കായോരീയല്‍
ആത്മാഹൂതിനടത്തുന്നത്‌ എന്നേക്കുമായടഞ്ഞ
കണ്‍കളാല്‍ ഞാന്‍കണ്‍നിറയെക്കണ്ടു.
ഇനിയെത്രനേരം ? ഈ തണുപ്പത്തിങ്ങനെ.
എനിക്കായുള്ളമഞ്ചല്‍ 
വെള്ളപുതച്ചശരീരതിനായിവെമ്പുന്നു.
ഇനിയെനിക്കൊന്നു തീകായണം.
ദര്‍ഭമോതിരമിട്ടവിരലാലെന്‍കണ്മണി-
യെനിക്കായുരുവിടുന്ന മന്ത്രംകേള്‍ക്കണം.
അവനെനിക്കായോഴുക്കുന്നതീര്‍ത്ഥത്തില്‍ 
കണ്ണീരിലെയുപ്പുകലരുന്നതുംകണ്ട് 
പച്ചമാവിന്‍വിറകില്‍ബന്ധനസ്ഥനായിക്കിടക്കണം.
കാല്‍ക്കലെനിക്കായികൂട്ടിയതീക്കനല്‍-
ചവച്ചുതുപ്പുന്നപുകയെനിക്കിനിവഴികാട്ടി.
ഇനിയാണെന്‍പ്രയാണംതുടങ്ങുന്നത് .
ഈചിതയില്‍നിന്ന് .

 (സമര്‍പ്പണം 
അകാലത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത്‌ ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ക്ക് 
Dr.ഉണ്ണികൃഷ്ണന്‍ )





  












 

കരള്‍കാര്‍ന്നുതിന്നുന്ന കഴുകന്‍റെകരളും 
കനിവാര്‍ന്ന കരളായിമാറുന്നനേരം,
കരിവിഷംചീറ്റുന്ന  കരിനാഗവും 
കനിവുള്ള നിനവായിമാറുന്നനേരം
മനസ്സില്‍തുളുമ്പുന്നമൃദുവാര്‍ന്നഭാവം 
പുലര്‍മഞ്ഞിന്‍കുളിരാര്‍ന്ന  മാതൃത്വഭാവം 




അണപൊട്ടിയോഴുകാന്‍വെമ്പും 
കൈകുഞ്ഞിന്‍കണ്ണീരിനെ
മുഖംമൂടിവാങ്ങാമെന്ന
പൊയ്തടയണയാല്‍കേട്ടുമ്പോളെന്‍മുഖത്ത്‌
ഞാനറിയാതെകെട്ടിയതും ഒരു 
"പൊയ്മുഖം"മൂടിയായിരുന്നില്ലേ ?.

ഓര്‍മ്മയുടെഇടുങ്ങിയഊടുവഴികളില്‍ 
പരതികണ്ടെത്തിയ നിറംമങ്ങിയപഴയവളചില്ലിനു 
എന്റെബാല്യകാലപ്രണയത്തിന്റെകൈത്തണ്ടയിലെ 
രക്തത്തിന്റെ നിറവും മണവുമുണ്ടായിരുന്നു.

 

 

ഇരുളിന്‍മറവില്‍ പതിയിരിക്കുന്നപാമ്പിലും 
 ഞാന്‍ ഭയക്കാത്തതെന്‍മരണത്തെ .
ദാഹിച്ചു തൊണ്ടവരളിലുംഞാന്‍നിനക്കാത്തത്'
ഒരുതുള്ളിത്തെളിനീര്‍.
കൊഴിഞ്ഞുതീരുന്നശിശിരത്തിലും ഞാന്‍കൊതിക്കാത്തത്‌ ,
ഒരു പൊഴിയുന്ന ദലമായിമാറാന്‍.
അടര്‍ന്നുവീഴുന്നകണ്ണീര്‍കണത്തില്‍ 
ഒരിക്കലും ഉപ്പായിരുനീലഞാന്‍.
അകന്നുപോകുന്നസായന്ദനങ്ങളില്‍  ഞാനാകാതിരുന്നത്, 
ഒരുകൊച്ചുപൂത്തുമ്പി.
ഇന്നീജീവിതസായന്ദനത്തില്‍  ഞാന്‍കൊതിക്കാഞ്ഞത് ,
ഒരു പൈതലാകാന്‍ .
ഒടുവിലെന്‍മരണശയ്യയില്‍  ഞാന്‍നിനക്കാഞ്ഞത്,
ഒരായിരം ജന്മംകൂടി.
ഇനി എനിക്കുവിധിച്ചത്,
പച്ചമണ്ണില്‍ലലിഞ്ഞുഞാനല്ലാതായിമാറാന്‍.  
പുതിയൊരുനിനവിന്റെ, കനവിന്റെ 
തുടക്കത്തിനായി , 'തിരുപ്പിറവിക്കായി'. 
 


 


 

ഞാന്‍ കണ്ട ജീവിത വര്‍ണ്ണങ്ങളായിരം.
എല്ലാം ജീവിതതാളുകളിലെകീറത്തുണ്ടുകളുടെ അവ്യക്തകൊളാഷ് .
ബാല്യത്തിന്റെ പകുതിയുംപൊട്ടിയസ്ലേറ്റില്‍വരച്ചത് 
കളിപ്പാട്ടങ്ങളുടെ മാസ്മരികവര്‍ണ്ണങ്ങളായിരുന്നില്ല,
കത്തുന്നവയറിന്‍വിശപ്പിന്റെവര്‍ണ്ണം.
കൌമാരത്തില്‍ പ്രണയിനിയുടെചുംബനചുവപ്പായിരുന്നില്ല ഞാന്‍കണ്ടവര്‍ണ്ണം,
പെറുക്കികൂട്ടിയതകരപ്പാട്ടയിലെ തുരുമ്പിന്‍ടെറ്റനസിന്റെമുഷിഞ്ഞനിറം.
യൌവ്വനത്തിലെവര്‍ണ്ണം പ്രതീക്ഷയുടെയായിരുന്നില്ല,
ഇല കൊഴിഞ്ഞശിശിരത്തിലെ നിരാശയുടെമാത്രം.
രാത്രിയുടെ കറുത്തവെളിച്ചത്തില്‍ ഇരുണ്ട , 
തെളിഞ്ഞമൂലകളില്‍ കണ്ടത് -
മാംസവില്‍പ്പനക്കാരുടെരതിവിരക്തിയുടെ 'കരിനീല'നിറം.
യുദ്ധംപുകയുന്ന പകയുടെനാട്ടില്‍കണ്ടത് 
പൌത്രദു:ഖത്താല്‍പിടയുന്ന മാതാക്കളുടെകണ്ണീരിന്‍വര്‍ണ്ണം.
ഇനി കാണാനുള്ളത് -
ജീവിതക്യാന്‍വാസില്‍ ഇനിയുംവരക്കാനായ് 
കണ്ണുനീരില്‍കുഴക്കുന്ന കൂട്ടുചായങ്ങളുടെ വര്‍ണ്ണമില്ലായ്മ.   

കുത്തിതുരന്ന ഹൃദയത്തിലുപ്പുകൂട്ടിച്ചതച്ച-
മുളകുതേച്ചസുഖവുമായി,
പിരിയാന്‍വയ്യെന്നുവിതുമ്പുന്നമനസിന്റെ -
നിക്കര്‍മാറ്റി, ചന്തിയില്‍പഴുക്കാചൂരല്‍പ്രയോഗംനടത്തി 
പൊടിയുന്നചോരയുമായിവലിച്ചിഴച്ചുകൊണ്ടുപോയ-
മനസിന്റെതേങ്ങലിതുമാത്രമായിരുന്നു,
ഒരുവേള നീയെന്നെയറിയാതറിഞ്ഞെന്നു 
വെറുതേനിനച്ചതാണറിയാതെഞാന്‍ചെയ്തോരാദ്യപിഴ.
അറിയുന്നൊരാത്മബന്ധത്തിന്നതിര്‍വരബറിയാതെ-
പോലുംകടന്നുപോകാതെന്നു 
കരളില്‍കുറിച്ചതാണെന്റെപെരുംപിഴ.
കണ്മൂടികൈയ്യിലാകള്ളതുലാസുമായ് 
മറു  കയ്യില്‍തുരുമ്പിച്ചിരുമ്പിന്റെവാളുമായ്
നില്‍ക്കുന്നോരന്ന്യായദേവതമുന്നിലെ 
കൊട്ടുവടിയാലന്നുതകര്‍ത്തതാണെന്റെയീനെഞ്ചകം.
പിന്നെയെന്‍കണ്ണീര്‍കുളംതേവി, ഒടുക്കത്തെകുളിയുംകഴിഞ്ഞ്‌
തലക്കല്‍ചന്ദനത്തിരിയുമായി -
ഒറ്റവാഴയിലയില്‍നീണ്ടുനിവര്‍ന്നുകിടന്നു.
ഇതുയാത്രാമൊഴി, തിരിച്ചുവരവില്ലാത്തത് .
എന്നെന്നേക്കുമായുള്ളനഷ്ടപ്പെടലിന്റേത് .
കലങ്ങിയകണ്ണിലൂടെഅവ്യക്തമായിമാത്രം 
ഞാന്‍കാണാന്‍കൊതിച്ചകാഴ്ച.
വീണ്ടുംപുകയുന്നൊരീ
ഹൃത്തില്‍തികട്ടുന്നതിതുമാത്രം 
എങ്കിലുമെന്തായിരുന്നെന്‍പെരുംപിഴ ?.


അതിഗംഭീരമായ  മോട്ടിവേഷന്‍  ക്ലാസുകള്‍ 
'Fire in The Belly' .
അരവയര്‍ നിറക്കാന്‍ വകയില്ലാത്തവന് 
ആരെകൊന്നായാലും വിശപ്പടക്കാനുള്ള തത്രപ്പാട് .
വിശപ്പിന്റെ  കത്തലില്‍  വയറുകരിയുന്നവന്  
ആമാശയത്തിലെ തീയാണുവലുത് .
ക്യാമ്പസിന്റെ ആരുംകാണാമൂലയില്‍ 
കെട്ടിമറിഞ്ഞ കാമകേളികള്‍ക്കൊടുവില്‍ 
ലിംഗ-യോനി സംഭോഗത്തില്‍ 
അടിവയറ്റിലൂറിവരുന്ന പാപ ജന്മത്തിന്‍ 
പടുതീകെടുത്താന്‍ -
സ്വകാര്യ ആശുപത്രിയിലെ കത്തിയും , കത്രികയു -
മടങ്ങുന്ന ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം .
ഒടുവില്‍ ചവുട്ടികെടുത്തിയാകുപ്പയില്‍ 
പൂഴ്ത്തിവച്ച കരിക്കട്ട .
പഞ്ചനക്ഷത്ര ഹോട്ടലിലെ 
ശീതീകരിച്ച മുറിയിലെ അതിഗംഭീര 
മോട്ടിവേഷന്‍ ക്ലാസ് .
പറിച്ചെറിഞ്ഞ പടുതീചവിട്ടികടന്നാ-
ത്തരുണീമണികള്‍ നേരെ റാംപിലേക്ക് ,
ലോക സൌന്ദര്യധാമമാകാന്‍ .
വിശപ്പിന്റെ വിളിയില്‍ , സഹജന്റെ
കരളുപറിച്ചുതിന്നുന്ന ഡോക്കുമെന്ററികണ്ട് 
അതിന്റെ സത്തയുള്‍ക്കൊണ്ട് 
ആയിരംവായില്‍കയറിയിറങ്ങിയ 
ഫോര്‍ക്കും നൈഫുമായി ഇറച്ചിമാത്രംതിരിഞ്ഞ്
വായില്‍തിരുകികയറ്റി ചവച്ചുതുപ്പുന്നജൂറി .
അതിഗംഭീര ക്ലാസുകള്‍ , കൈയടികള്‍ .
പിന്നെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍തേടി 
സംഭോഗത്തിന്റെ പുതിയ 
മോട്ടിവേഷന്‍ ക്ലാസെടുക്കാനുള്ള യാത്ര .! 
What a motivational talk ! 
"Fire in The Belly".


ചെന്നിനായകത്തിന്‍  കൈപ്പില്‍  
കുഞ്ഞിനു നിഷേധിക്കപ്പെട്ടത്  
മാതൃത്വത്തിന്റെ മധുരമായിരുന്നു .
മാതാവുകാത്തുസൂക്ഷിച്ചത് 
മാറിടത്തിന്റെ വടിവും ! .

 

Newer Posts Older Posts Home

Blogger Template by Blogcrowds