ഇരുളിന്‍മറവില്‍ പതിയിരിക്കുന്നപാമ്പിലും 
 ഞാന്‍ ഭയക്കാത്തതെന്‍മരണത്തെ .
ദാഹിച്ചു തൊണ്ടവരളിലുംഞാന്‍നിനക്കാത്തത്'
ഒരുതുള്ളിത്തെളിനീര്‍.
കൊഴിഞ്ഞുതീരുന്നശിശിരത്തിലും ഞാന്‍കൊതിക്കാത്തത്‌ ,
ഒരു പൊഴിയുന്ന ദലമായിമാറാന്‍.
അടര്‍ന്നുവീഴുന്നകണ്ണീര്‍കണത്തില്‍ 
ഒരിക്കലും ഉപ്പായിരുനീലഞാന്‍.
അകന്നുപോകുന്നസായന്ദനങ്ങളില്‍  ഞാനാകാതിരുന്നത്, 
ഒരുകൊച്ചുപൂത്തുമ്പി.
ഇന്നീജീവിതസായന്ദനത്തില്‍  ഞാന്‍കൊതിക്കാഞ്ഞത് ,
ഒരു പൈതലാകാന്‍ .
ഒടുവിലെന്‍മരണശയ്യയില്‍  ഞാന്‍നിനക്കാഞ്ഞത്,
ഒരായിരം ജന്മംകൂടി.
ഇനി എനിക്കുവിധിച്ചത്,
പച്ചമണ്ണില്‍ലലിഞ്ഞുഞാനല്ലാതായിമാറാന്‍.  
പുതിയൊരുനിനവിന്റെ, കനവിന്റെ 
തുടക്കത്തിനായി , 'തിരുപ്പിറവിക്കായി'. 
 


 


 

ഞാന്‍ കണ്ട ജീവിത വര്‍ണ്ണങ്ങളായിരം.
എല്ലാം ജീവിതതാളുകളിലെകീറത്തുണ്ടുകളുടെ അവ്യക്തകൊളാഷ് .
ബാല്യത്തിന്റെ പകുതിയുംപൊട്ടിയസ്ലേറ്റില്‍വരച്ചത് 
കളിപ്പാട്ടങ്ങളുടെ മാസ്മരികവര്‍ണ്ണങ്ങളായിരുന്നില്ല,
കത്തുന്നവയറിന്‍വിശപ്പിന്റെവര്‍ണ്ണം.
കൌമാരത്തില്‍ പ്രണയിനിയുടെചുംബനചുവപ്പായിരുന്നില്ല ഞാന്‍കണ്ടവര്‍ണ്ണം,
പെറുക്കികൂട്ടിയതകരപ്പാട്ടയിലെ തുരുമ്പിന്‍ടെറ്റനസിന്റെമുഷിഞ്ഞനിറം.
യൌവ്വനത്തിലെവര്‍ണ്ണം പ്രതീക്ഷയുടെയായിരുന്നില്ല,
ഇല കൊഴിഞ്ഞശിശിരത്തിലെ നിരാശയുടെമാത്രം.
രാത്രിയുടെ കറുത്തവെളിച്ചത്തില്‍ ഇരുണ്ട , 
തെളിഞ്ഞമൂലകളില്‍ കണ്ടത് -
മാംസവില്‍പ്പനക്കാരുടെരതിവിരക്തിയുടെ 'കരിനീല'നിറം.
യുദ്ധംപുകയുന്ന പകയുടെനാട്ടില്‍കണ്ടത് 
പൌത്രദു:ഖത്താല്‍പിടയുന്ന മാതാക്കളുടെകണ്ണീരിന്‍വര്‍ണ്ണം.
ഇനി കാണാനുള്ളത് -
ജീവിതക്യാന്‍വാസില്‍ ഇനിയുംവരക്കാനായ് 
കണ്ണുനീരില്‍കുഴക്കുന്ന കൂട്ടുചായങ്ങളുടെ വര്‍ണ്ണമില്ലായ്മ.   

Newer Posts Older Posts Home

Blogger Template by Blogcrowds