വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വരവായി
മനസില്‍ സ്നേഹത്തിന്റെ , സമാധാനത്തിന്റെ
പുതുനാമ്പുകള്‍ ... എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
ക്രിസ്തുമസ് ആശംസകള്‍..

ക്രിസ്തുമസും ബുഷും !!!

ഇത് എന്റെ ഒരു പഴയ ക്രിസ്തുമസ് ഓര്‍മ്മ
ഇന്നിപ്പോള്‍ പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ സംഭവം നടന്നിട്ട്
1999 ലെ ക്രിസ്തുമസ് കാലം ..
അന്നു ഞാന്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നസമയം
ഞങ്ങള്‍ എല്ലാവര്‍ഷവും ക്രിസ്തുമസ് കരോളിനു പോകാറുണ്ടായിരുന്നു
എല്ലാവീട്ടിലും ഞങ്ങളെക്കാത്ത് കുറേ പടക്കവും ഉണ്ടാവും 
എല്ലാവരും പടക്കം പൊട്ടിക്കാനുള്ളതിരക്കിടലായിരിക്കും..
ഇത്തവണ ഞാനായിരുന്നു ക്രിസ്തുമസ് പപ്പ ..
നല്ല ചുവന്ന കുപ്പായവുമിട്ട് വയറ്റില്‍ ഒരു ചെറിയ തലയിണയും വച്ചുകെട്ടി
ഒരു വടിയും  പിടിച്ച് നീളന്‍ താടുയുമൊക്കെയായി അങ്ങനെ നടക്കും..
എല്ലാവരും എല്ലാവീട്ടില്‍നിന്നും പടക്കം പൊട്ടിക്കും , പക്ഷെ എനിക്കു മാത്രം ആരും തരില്ല 
കാരണം ഞാന്‍ ക്രിസ്തുമസ് പപ്പയല്ലേ...
പക്ഷെ എനിക്കണെങ്കില്‍ പടക്കം പൊട്ടിക്കണം എന്ന കലശലായ ആഗ്രഹവും..
അങ്ങനെ  ഞാന്‍ ആരും കാണാതെ ഒരു പടക്കം കൈക്കലാക്കി...
ഞാന്‍ അതുപൊട്ടിക്കാനായി ഞങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു ചൂട്ടിന്റെ നേരെപിടിച്ചു
പെട്ടന്ന് എവിടെനിന്നീന്നറിയില്ല ഒരു തീയാ‍ളി ..ആരൊക്കെയൊ എന്നെ പെട്ടന്നു പിടിച്ചു മാ‍റ്റി 
കുറേനേരത്തെ കനത്ത നിശബ്ദത അതിനൊടുവിലെ വലിയ പൊട്ടിച്ചിരി 
എനിക്കൊന്നും മനസിലായില്ല..
എല്ലാവരും എന്നെനോക്കിത്തന്നെയാണു ചിരിക്കുന്നതുതാനും 
പിന്നീടുള്ള വീടുകളിലൊന്നും ക്രിസ്തുമസ് പപ്പക്കു ഡാന്‍സുകളിക്കേണ്ടിവന്നില്ല 
ആളുകളെ ചിരിപ്പിക്കാന്‍ , എല്ലാവരും ക്രിസ്തുമസ് പപ്പയെ കാണ്ടാല്‍ത്തന്നെ ചിരിച്ചുതുടങ്ങും..

എല്ലാം കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നു ഞാന്‍ ക്രിസ്തുമസ് പപ്പയുടെ മുഖമ്മൂടിയൊന്നീടുത്തുനോക്കി 

എനിക്കുചിരിയടക്കാന്‍ കഴിഞ്ഞില്ല 
നല്ല വെള്ള നീളന്‍ താടിക്കുപകരം നല്ല ക്ലീന്‍ ഷേവ് ചെയ്ത മുഖം ...
ശരിക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റേതുപോലെ...




കാലംതലയില്‍ വെള്ളച്ചായം തേയ്ചുകൊണ്ടിരുന്നപ്പോഴും
അവള്‍ തിരഞ്ഞുകൊണ്ടിരുന്നത് 
കിടക്കയില്‍ എന്നോ തനിക്കുകൈമോശംവന്ന
ഒരുതുള്ളി കണ്ണുനീരായിരുന്നു.
ജീവിതത്തിന്റെ ഇഴകള്‍കീറിനോക്കിയപ്പോള്‍
കിട്ടിയതാകട്ടെ 
ജീവിതത്തിലേക്ക് എന്നേ 
അലിഞ്ഞുപോയിരുന്ന കണ്ണൂനീരിന്റെ ഉപ്പും 



കാലന്തരത്തില്‍ കിളിര്‍ത്തു
കാലഭേതങ്ങളില്‍താന്‍ വളര്‍ന്നു
കാറ്റത്തുകൊഴിയാതെ കാലം
കാത്തന്നു കൈകളില്‍താങ്ങി.
കാലാളുവന്നങ്ങുവെട്ടി 
കാലപുരിക്കങ്ങയച്ചു.
കാറ്റീകഥയേറ്റുപാടി
കാലന്‍ കാലമേതാണെന്നറിഞ്ഞു
കല്‍ക്കി കലികാലയവതാരമായി
കലിയുഗവാതില്‍ തുറന്നു, കല്‍ക്കി
കപടാവതാരങ്ങളെക്കണ്ടു ഞെട്ടി
കാലൊന്നുമുന്‍പോട്ടുവെക്കാന്‍
കഴിയാതെ കല്‍ക്കിയൊവെംബി
കാ‍ലന്റെ സന്നിധേവന്നൂ
കാലന്‍ കരിബോത്തുമേലെ
കലിയുഗംതീര്‍ക്കുവാന്‍ വന്നു 
കാത്തില്ല കൈകളില്‍ കാലം.
കരിയിലയായിവീണിതാ മണ്ണില്‍
കത്തിയമര്‍ന്നൊരാജീവന്‍ 
കരിയായി മണ്ണില്‍ ലയിച്ചു..

ഒരേയൊരു സ്ത്രീയുടെമുന്‍പിലേ
ഞാന്‍ കരഞ്ഞിട്ടുള്ളൂ
അവള്‍ എന്റെ അമ്മയായിരുന്നു.
അതും അമ്മിഞ്ഞക്കുവെണ്ടിയായിരുന്നു
ഇനിയൊരിക്കലും ഒരു സ്ത്രീയുടെമുന്‍പിലും 
ഞാന്‍ കരയുകയില്ല, കാരണം
അമ്മിഞ്ഞയുണ്ണല്‍
ഞാന്‍ എന്നേ നിര്‍ത്തിയിരുന്നു
എനിക്കുമതിയായിട്ടായിരുന്നില്ല
അമ്മിഞ്ഞനുണഞ്ഞ നാവിലേക്ക്
ചെന്നിനായകത്തിന്റെ കൈപ്പുകയറിയ
അന്നുഞാന്‍ അവസാനിപ്പിച്ചതാണ്.
മനസില്‍ മധുരമായിരുന്നു എന്നും 
അമ്മിഞ്ഞയുണ്ട ഓര്‍മ്മകള്‍
ആ ചെറുമധുരത്തിലലിഞ്ഞ്
ഇന്നും ഞാന്‍ നിര്‍വൃതിയടയാറുണ്ട്
ഇനിയില്ല ഒരു തിരിഞ്ഞുനോട്ടം 
പൊയ്പ്പൊയ നിമിഷങ്ങള്‍ 
നിറഞ്ഞമിഴിയിലൂ‍ടെ കാണാന്‍ 
എനിക്കാവില്ല..
ഇനി ഞാന്‍ കരയുകയില്ല
എനിക്കുവേണ്ടിപ്പൊലും







ഓര്‍മ്മകള്‍ കൂട്ടിയ കൂട്ടില്‍ 
അനുഭവങ്ങളുടെ മുട്ടവിരിയിക്കാന്‍ 
കാലം അടയിരുന്നു .
പ്രത്യാശയുടെ പുതുനാംബുകള്‍ ...
നാളെയുടെ വാഗ്ദാനങ്ങള്‍...
ഇവയെല്ലാമായിരുന്നു പ്രതീക്ഷകള്‍ 
കാലഭേതങ്ങള്‍ക്കൊടുവില്‍ 
കാത്തിരുന്ന നാള്‍‍ ...
പുറത്തുവന്നതാവട്ടെ 
കല്‍ക്കിയെ കാലപുരിക്കയക്കാന്‍ വെമ്പുന്ന
അവതാരങ്ങള്‍...

കാരണവന്മാര്‍ പറഞ്ഞു "കലികാലം"
ഇതുകണ്ട് കല്‍ക്കി തിരിച്ചു പോകുമോ ?
എന്നാല്‍ ഇനി ദശാവതാര  കഥ 
തിരുത്തി എഴുതേണ്ടി വന്നതുതന്നെ ?
അതായിരുന്നു എന്റെ പേടി..
ഇനി കാലനു നല്ല സമയമായിരിക്കും 
കൊട്ടേഷന്‍ കാലം !!!
 
 



 









കളിപ്പാട്ടം കളഞ്ഞുപോയപ്പോള്‍ കണ്ണൂകള്‍ ജലാര്‍ദ്രമായി 
അടര്‍ന്നവീഴാന്‍ വെബിയ കണ്ണീര്‍ക്കണത്തില്‍ 
കാലം പ്രതിഭലിപ്പിച്ചത് കുരുന്നുമനസിന്റെ 
കലര്‍പ്പേല്‍ക്കാത്ത നിഷ്ക്കളങ്കതയായിരുന്നു
അടര്‍ന്നുവീണകണ്ണീര്‍ക്കണം തിരയുംബോള്‍ 
കുഞ്ഞുമറന്നുപോയത് തന്റെ കളിപ്പാട്ടത്തേയും.




കഴുകന്റെ കാല്‍പ്പിടിയില്‍  അമര്ന്നപ്പോഴും 
കുരുവിയുടെ വേദന തന്റെ ജീവനെയോര്‍ത്തായിരുന്നില്ല 
തന്റെ കുഞ്ഞുങ്ങളെയോര്‍ത്തായിരുന്നു
കഴുകന്റേയും ! 




മരവിച്ച മനസാക്ഷിയുമായി നടന്ന മനുഷ്യന് 
മരണം ഒരു വേദനയായിരുന്നില്ല 
മനസിന്റെ ഇരുളടഞ്ഞ   ഭിത്തികളില്‍ ഒട്ടിപ്പിടിച്ചിരുന്ന ചോര ഒരലങ്കാരം  മാത്രമായിരുന്നു  

വഴിയരികില്‍ വിറങ്ങലിച്ചു കിടന്ന മനുഷ്യ ശരീരത്തിലെ  ചോര കൂനനുറുംബിനു വെറും ആഹാരം മാത്രവും.!


























പാലുടല്‍
നഗ്നമായ് പാരില്‍ കിടക്കുന്നു
ദേഹിയെ
വിട്ടിട്ടും പോകുവാനാവാതെ
കാവലായ്
നില്‍ക്കുന്നതീയാത്മാവ്..
ദേഹിയെ
വിട്ടെന്നാല്‍ ദേവനെ പൂകണം
ആത്മനിയമം
മറന്നൊരീയാത്മാവും
ദേഹിക്കുകാവലായ്
നിന്നിടുന്നു.
കാലനുമാകില്ല
കാട്ടുവാനിങ്ങനെ
കരളുപിളരുന്ന
കാഴ്ചകണ്ടാല്‍...
കാലത്തു
പുസ്തകം തൂക്കിയിറങ്ങിയീ
പതിനൊന്നുകാരിയാം
പെണ്‍കിടവ്
പത്തുപതിനഞ്ചു
മാനുഷക്കോലങ്ങള്‍
നിഷ്ഠൂരമായിട്ടു
പൈതലിന്‍ മേനിയീല്‍
പൈശാചികമാം
നൃത്തം നടത്തി
മുല്ലപ്പൂമൊട്ടുകള്‍
തോല്‍ക്കും മുലകള്‍
ശൂര്‍പ്പണഘയേപ്പോല്‍
മുറിച്ചുമാറ്റാന്‍
വാളുകള്‍കിട്ടാംഞ്ഞു
ദംഷ്രകള്‍ നീട്ടി
കടിച്ചുപറിച്ചിട്ടുംകാമമടങ്ങാഞ്ഞു
കുരുന്നിളം ജീവനും കാര്‍ന്നെടുത്തു.
നായാട്ടുനായ്ക്കളും
നാണിച്ചുപോകും
നരാധമന്മാരുടെ
ചെയ്തികണ്ടാല്‍.
ജീവന്‍ വെടിഞ്ഞോരു മേനിയെപ്പൊലും
വെരുതേവിടില്ലീ
മൃഗതുല്യ മാനുഷര്‍
കൈവിട്ടദേഹിക്കു
പിന്നെയും കാവലായ്
കൈവിടാതാത്മവു കൂടെയിരുന്നിതാ
തന്നാല്‍
ഴിഞ്ഞെന്നാല്‍ കാത്തിടാന്‍ മേനിയെ



സഹ്യന്റെ കരവലയത്തിനുള്ളീല്‍ കരിംബനകള്‍ കാവല്‍ നില്‍ക്കുന്ന ഒരു ലോകം. ഇവിടെ കരിംബനകളില്‍ പാര്‍ക്കുന്ന യക്ഷികളുണ്ടൊ..? പാഴ്മരച്ചുവടുകളില്‍ കുരുതി നടത്തുന്ന പ്രേതങ്ങളുണ്ടൊ.? അവിടെ ഇപ്പോഴും അലഞ്ഞുനടക്കുന്ന ആത്മാക്കളുണ്ടൊ.? കരിംബനകളിലെ പുഴുക്കലെല്ലാം ആത്മാക്കളാണൊ.? അയിലമുടിച്ചി മലയിലെ പെട്ടിപ്പാറയില്‍ ഇപ്പോഴും ആത്മാക്കള്‍ ഒത്തുകൂടാറുണ്ടൊ.? ഇടെക്കിടെയുള്ള മയിലുകളുടെ ഈ കരച്ചില്‍ എന്തിനാണാവോ .? ഈ കൊച്ചു ലോകത്തെപ്പറ്റി എന്നില്‍ ഒരായിരം ചോദ്യങ്ങളുയര്‍ന്നു .
കൂമന്റെ മൂളലും, കാലന്‍ കോഴിയുടെ കൂവലും ഇതിനെല്ലാം  കൂടെ രാത്രി ഇരുളിന്‍ പുതപ്പുമായി കടന്നു വരുമ്പോള്‍ ഭീകരത പരത്തി കരിമ്പനത്തലപ്പുകള്‍ നില്‍ക്കും.
മുത്തശ്ശി പറഞ്ഞു മനസ്സില്‍ പതിഞ്ഞ പാലക്കാടന്‍ ഗ്രാമത്തിന്റെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു . 
ചുറ്റും കരവലയം തീര്‍ത്തു സഹ്യ സാനുക്കള്‍ , ഹരിത വര്‍ണ്ണം പൂണ്ടു വീട്ടിയും മരുതും ആര്യവേപ്പും പേഴും എല്ലാം തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു സുന്ദര ലോകം . അവിടെ കുനുനെ നടക്കുന്ന ജീവജാലങ്ങള്‍ , മാനും മയിളും , ആനയും , പന്നിയും എല്ലാമെല്ലാം അങ്ങനെ വിരാജിക്കുന്നു . മഴക്കാറ് കാണുമ്പൊള്‍ പീലി വിരിച്ചു ആടുന്ന മയിലുകള്‍ , ദാഹം തീര്‍ക്കാന്‍ പോത്തുണ്ടി ഡാമില്‍ എത്തുന്ന  ആനകള്‍ . ഇവക്കെല്ലാം  നടുവിലായി കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന ഈ ലോകം , പാലക്കാടന്‍ ഗ്രാമം .
ഇവിടെ വീശിയടിക്കുന്ന  ചൂട് കാറ്റുണ്ട് . മണ്ണില്‍ പോന്നു വിളയിക്കാന്‍ എല്ല് മുറിയെ പണിയുന്ന മനുഷ്യ ജന്മങ്ങളുണ്ട് . ഇവരുടെ ജീവിത യാഥാര്ധ്യങ്ങള്‍ക്ക് മീതെ വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റ് ചുരം കടന്നു ഈ ജീവിതങ്ങള്‍ക്കിടയിലേക്ക് എത്തുന്നു .
കരിയിലകള്‍ വീണ കശുമാവിന്‍ തോട്ടങ്ങള്‍ , ഇവിടെ നഗ്നരായി കേട്ടിമാരിയുന്ന മാംസ പിന്ടങ്ങളുണ്ട്. പ്രേത കല്ലുകള്‍ക്ക് മറവില്‍ കാമ കേളികള്‍ നടത്തുന്ന കള്ള മന്ത്രവാദികള്‍ .അന്നത്തെ അതാഴത്തിനായി പറങ്കിയണ്ടി പെറുക്കുന്ന തരുണികളുണ്ട് . അവരുടെ മൃദു മേനികളില്‍ നോക്കി കൊതിതൂകുന്ന മുതലാളിമാരുണ്ട്. ജീവിതത്തോടും  മണ്ണിനോടും പൊരുതുന്ന പട്ടിണി കൊലങ്ങളുണ്ട്.

ഇന്ന് കരിമ്ബനകള്‍ക്ക് മുകളില്‍ രക്തം ഊറ്റികുടിക്കുന്ന യക്ഷികളില്ല , പക്ഷെ അതിനു ചുവട്ടില്‍ കള്ളൂറ്റി കുടിക്കുന്ന മനുഷ്യ കൊലങ്ങളുണ്ട് . ഇതെല്ലം മനസ്സില്‍ ചിന്തിച്ചു കൂട്ടി ഞാനിരുന്നു . സമയം ഏറെയായി കരിമ്പന തലപ്പുകളെ രാത്രി ഇരുട്ടിന്റെ പുതപ്പു അണിയിച്ചു തുടങ്ങി . അകലെ അയില മുടിച്ചി മലയില്‍ നിന്നും ഉയര്‍ന്ന കാലന്‍ കോഴിയുടെ കൂവല്‍ മലമടക്കുകളില്‍ തട്ടി നേര്‍ത്തു പൊയ്ക്കൊണ്ടിരുന്നു .



പ്രഭാത സൂര്യന്‍ മൂടല്‍മഞ്ഞിന്‍ നേര്‍ത്ത പുതപ്പുമാറ്റി കടന്നുവന്നപ്പോള്‍ ഉറക്കച്ചടവ് മാറാതെ കറുകനാംബിലെ മഞ്ഞുതുള്ളി എന്നോടുചോടിച്ചു "നിനക്കറിയാമോ ഇവിടെ ജീവിച്ചു മണ്‍മറഞ്ഞവരേക്കുറിച്ച്.? ജീവിത യാത്ര ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നവരേക്കുറിച്ച്.? " ഒരുനിമിഷം പകച്ചുനിന്നശേഷം ഞാന്‍ പറഞ്ഞു "ഇല്ല , പക്ഷെ എനിക്കറിയാന്‍ താല്പര്യമുണ്ട് ". 
അപ്പോഴേക്കും ഉയര്‍ന്നുവന്ന സൂര്യകിരണം മഞ്ഞുതുള്ളിയില്‍ ഒരു വര്‍ണ്ണപ്രപജ്ജം തീര്‍ത്തു. എനിക്കാ പ്രപജ്ജ രഹസ്യം അറിയാന്‍ ആകാംഷയായി . അതിനുമുന്‍പെ  ഞാന്‍ ആ  ലോകത്ത് എത്തിപ്പെട്ടിരുന്നു .
ഇവിടെ ഈ ലോകത്തില്‍ ജനിച്ചു , ജീവിച്ചു  കാലയവനികക്കുള്ളില്‍ മറഞ്ഞ മഹാരഥന്മാരെ  ഓര്‍ത്തു . അവരിലൂടെ പ്രവഹിച്ച പ്രാണവായൂ തങ്ങി നില്‍ക്കുന്നു ഇവിടെ നില്ക്കാന്‍ കഴിഞ്ഞ ഞാന്‍ എത്രയോ ഭാഗ്യവാനാണ് . എനിക്കീ മണ്ണില്‍ കലൂനി നില്ക്കാന്‍ കഴിഞ്ഞല്ലോ. അവരിലൂടെ പ്രവഹിച്ച അതേ വായൂ എന്നിലൂടെയും ഇപ്പോള്‍ പ്രവഹിക്കുന്നല്ലൊ.. ഈതു ജന്‍മ സുക്രുതമാനെന്നറിയില്ല .
 എനിക്കെ ലോകത്തില്‍ ഒരായിരം ജന്മം ജീവിക്കാന്‍ മോഹമാവുന്നു . ഈ ലോകം എന്റേതായെങ്കില്‍ എന്നു ഞാന്‍ കൊതിച്ചുപോയി. 
ഞാന്‍ മഞ്ഞുതുള്ളിയോടു ചോദിച്ചു "നീ എന്നെ എന്തിനാ ഇങ്ങോട്ട് കൂട്ടികിണ്ടുവന്നെ .?" . കുറേ നേരം കഴിഞ്ഞിട്ടും മറുപടി കിട്ടാതെ ഞാന്‍ മഞ്ഞുതുള്ളിയെ തിരക്കി .. അപ്പോഴേക്കും കറുകനാംബിലെ മഞ്ഞുതുള്ളി അലിഞ്ഞില്ല്ലാതെയായിരുന്നു..ഞാനറിയാതെ എന്റെ മനസപ്പോള്‍ മന്ത്രിച്ചു " എന്തെ എന്നോടൊന്നും പറയാതെ പോയത്"... 
എന്‍റെ സി എം എസ്‌  നീ എത്ര ഭാഗ്യവതിയാണ് ... നിനക്കിവരെയെല്ലാം അറിയാമല്ലോ ..
ഇതെന്റെ സി എം എസ്‌ ജീവിതത്തിലെ ഒരു പ്രഭാത ചിന്ത 


"ഹൃദയം തകര്‍ന്നാണ് മരിച്ചത് 
മരിച്ചതല്ല ഹൃദയം  തകര്ന്നതുമല്ല 
ഹൃദയം പറിച്ചുകൊണ്ടാണ്  പോയത്"
നാടുമുഴുവന്‍ അലഞ്ഞു ക്ഷീണിച്ചു ഒടുവില്‍ കിട്ടിയ ഭക്ഷണവുമായി വന്നതാണ്‌ 
ഒന്നേ നോക്കിയുള്ളൂ പിന്നെ നോക്കാന്‍ കഴിഞ്ഞില്ല 
ഉള്ളിലേക്കെടുത്ത ശ്വാസം

പുറത്തേക്കുവന്നില്ല  അതിനുമുന്‍പെ തകര്‍ന്നിരുന്നു ആ മാതൃ ഹൃദയം .
ചോരയുടെ മണംപിടിച്ചെത്തിയ കൂനനുറുബുപോലും 
ഹൃദയ രക്തത്തിന്‍ ചൂടിനാല്‍ അടുക്കാനാവാതെ നിന്നുപോയി 
മൃദയം തകര്ന്നിട്ടും ഇനിയും തന്റെ കുഞ്ഞു ജീവിക്കും എന്നപ്രതീക്ഷയില്‍ 
പകരാനായി  കരുതിവച്ച മാതൃ ഹൃദയത്തിലെ ചൂട് ...
'കറുത്ത കാക്ക ' തന്‍ കുരുന്നു കുഞ്ഞിന്റെ 
കുരുന്നിളം ജീവന്‍ കൊത്തിയെടുക്കുന്നു...
കരള്‍ പിളര്ന്നവള്‍ കരഞ്ഞുകൊണ്ടിതാ 
കുഴഞ്ഞു വീണുപോയ്‌ തകര്‍ന്ന ഹൃത്തുമായ്‌ 
 ഒലിച്ചിറങ്ങുന്ന ഹൃദയ രക്തത്തില്‍ 
കുളിചൊരാ  കുരുവി തള്ളകിടപ്പതു 
സഹിക്കുകില്ലൊരു കഠിന ഹൃദയര്‍ക്കും.


തിരിച്ചു കൂനനും  പോകാനോരുങ്ങവേ 
പറന്നടുതിതാ 'കറുത്ത കാക്കയും'
തടുത്തു നിര്‍ത്തുവാന്‍  കഴിവതില്ലാതെ
പകച്ചു നിന്നിതാ കറുത്ത കൂനനും .  
കറുത്ത കരളിന്‍ ഇരുളിന്‍  മറവതില്‍
മനുഷ്യര്‍ കാണില്ല മാതൃ ഹൃദയവും 
ഒലിച്ചിറങ്ങിയീ മണ്ണീല്‍ പടരുന്ന
അമ്മതന്‍ ഹൃത്തിലെ
'വെളുത്ത രക്തവും'.


















കുറേ നാളുകള്‍ക്ക് ശേഷം വീട്ടിലേക്കുള്ള യാത്ര ...
കവലയില്‍ ബസ്‌ഇറങ്ങി , അവിടെ അധികം ആളുകള്‍ ഇല്ല ...
ചെറുതായി  മഴയും പെയ്യുന്നുണ്ട് ...
ഇനി നടന്നു വേണം പോകാന്‍ ...അതും പാടവരബില്‍കൂടി
കഷ്ട്ടിച്ച് ഒരാള്‍ക്കുമാത്രം പോകാന്‍കഴിയുന്ന ഇടുങ്ങിയ വഴി.
ഒരുവശത്ത് കളകളമൊഴുകുന്ന അരുവി മറുവശത്ത് പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങള്‍ 
കൊറ്റിയും കുളക്കോഴിയും തവളയും ഞണ്ടും ചെറുമീനുകളും എല്ലാം നിറഞ്ഞ പാടം...
ഇടക്ക് ചെറിയ (വലിയ) എലി മടകളും...
മഴ കനക്കുമെന്ന് കവലയില്‍ ആരോ പറയുന്നത് കേട്ടു‌ ...
എന്‍റെ കൈയ്യിലാണെങ്കില്‍ കുടയുമില്ല. ഇനി ഒരു പതിനജു മിനിറ്റുകൂടിയേ നടക്കാനുള്ളൂ
എന്നാലും മഴ കനത്താല്‍ നനഞ്ഞു നാശമായതുതന്നെ.
എത്രയുംവേഗം വീട്ടിലെത്തണം അതുമാത്രമേ ഇപ്പോ എന്‍റെ മനസിലുള്ളൂ
മഴയുടെ ശക്തി കൂടികൂടിവരുന്നു....
ഞാന്‍ അറിയാതെ എന്‍റെ മനസ് എന്‍റെ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി
എന്‍റെ സ്കൂള്‍ പഠനം , പത്താം ക്ലാസുവരെ ഞാന്‍
 പഠിച്ചത് മണിയാറന്‍കുടി സ്കൂളിലാണ് ...
എന്നും ഉച്ചക്ക് വീട്ടില്‍പോയി ചോറുണ്ണും
തിരിച്ചൊരു ഓട്ടമാണ് മണിയടിക്കുന്നതിനു മുന്‍പ്  ക്ലാസില്‍ എത്താനുള്ള ഓട്ടം   
അല്ലെങ്കില്‍ ഗോപാലന്‍ സാറിന്റെ ചൂരലിന്റെ ചൂടറിയും അത് പേടിച്ചുള്ള ഓട്ടം .
 കണ്ടാരക്കുത്തി കൊള്ളാതെ വരംബിലൂടെയുള്ള ഓട്ടം
പെട്ടന്ന്   എവിടെയോ കാല്‍ തട്ടി എന്‍റെ കയ്യിലിരുന്ന പുസ്തകം  തെറിച്ചു വരമ്പില്‍ ചിതറി
കണങ്കാലില്‍ ചെറിയ ഒരു വേദന ചോരയൊലിക്കുന്നു
ഞാന്‍ ആകെ പേടിച്ചു , ഉറക്കെ കരഞ്ഞു തുടങ്ങി
പാടത്തെ പണിക്കാര്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു.
മൂന്നു തുന്നിക്കെട്ടുണ്ടായിരുന്നു.
ഓരാഴ്ച സ്കൂളില്‍ പൊയില്ല....
വീട്ടില്‍ ഒരേ കിടപ്പായിരുന്നു, (നടക്കാന്‍ വയ്യല്ലോ )
|എന്താ മോനെ നിന്ന് മഴനനയുന്നത് .?|
ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി..
കുറുബമ്മാമ...എന്‍റെ ഓര്‍മ്മവച്ചകാലംമുതല്‍ അവര്‍ ഇങ്ങനെ തന്നെയാണ്
കൂനികൂനി വടിയും കുത്തി എങ്ങനെ നടക്കും ...
ഇന്നും  ഒരു മാറ്റവും എല്ലാ .
|വരുന്ന വഴിയാ അമ്മാമേ|
മറുപടിപറയുബോളാണു ഞാന്‍ മനസിലാക്കിയത് ഞാന്‍ വരമ്പില്‍തന്നെ നില്‍ക്കുകയനെന സത്യം 
ഓര്‍മയിലെ കുട്ടിക്കാലത്ത് ജീവിക്കുകയാണെന്ന് 
ചെരുപ്പൂരി ഞാന്‍ പതുക്കെ  കണങ്കാലില്‍ തടവിനോക്കി
ഇപ്പോഴും അന്നത്തെ മുറിപ്പാടുമായത് അങ്ങനെ നില്‍ക്കുന്നു...
ബാല്യകാലത്തിന്റെ ഒരു ശേഷിപ്പായി ..












ആത്മാവിന്റെ ചിതയില്‍ ചുട്ടെടുത്ത കോലങ്ങല്‍...
ജീവിത ചൂളയില്‍ ചുട്ടെടുത്തെ മനസിന്‍റെ കോലങ്ങള്‍...
ആത്മവിന്റെ മുറിപ്പാടുകളാവുന്ന മൂശയില്‍ തീര്‍ത്ത
രൂപങ്ങള്‍...
രക്തം കിനിയുന്ന നിഴലിന്റെ ആള്‍രൂപങ്ങള്‍
മനസാക്ഷിയിലെ മുറിപ്പാടുകള്‍....
നിലയ്ക്കാത്ത ശബ്ദങള്‍...
നിര്‍ത്താനാവാത്ത രോദനങ്ങള്‍....
ചോരയുടെ രൂക്ഷ ഗന്ധം ....
അതെല്ലാം ഒരു
സാധാരണക്കാരന്റെ മനസിന്റെ വെറും ജല്‍പ്പനങ്ങള്‍...
ഇന്ന്
സ്വന്തം സഹോദരന്റെ ചോര കുടിക്കാന്‍ വെമ്പുന്ന "സഹോദര സ്നേഹം"...
പ്രാണന് വേണ്ടി പിടയുന്ന കൂട്ടുകാരന്റെ കീശയിലെ കാശുതിരയുന്ന സുഹൃത്ത് ബന്ധം ...
മകളെ പോലും പണത്തിനു വേണ്ടി തൂക്കിവില്‍ക്കുന്ന അച്ഛന്റെ സ്നേഹം!!!...
കവിത .....
ഹ്രദയത്തിന്റെ തേങ്ങല്‍..
ഒരു ഹ്രദയം പൊട്ടിയുള്ള മാനസന്തരതിന്‍ ഒരു തുള്ളി കണ്ണുനീര്‍...
ചോരയില്‍ ചാലിച്ച ഒരു വെറും കോലം..
മനസിന്റെ ചുവരിലെ മായാത്ത ചിത്രം ...
വരച്ചു പൂര്‍ത്തിയാവാത്തത് .....



അന്ന് നല്ല മഴയുണ്ടായിരുന്നു, എങ്കിലും ഞങ്ങള്‍ ബൈക്കിനു തന്നെ പോകാന്‍ തീരുമനിചു.ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍ ദിപു, പ്രഭു , രാജന്‍, പിന്നെ ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഷിബുക്കളും.
മൂന്നാര്‍ അതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം
മഴ നനഞ്ഞുള്ള ബൈക്കുയാത്ര.. ഞങ്ങള്‍ അജ്ജുപേര്‍ രണ്ടു ബൈക്കില്‍ . പുലര്‍ചെ തന്നെ പുറപ്പെട്ടു. വഴി നീളെ നനുത്ത മഴ.. മഴകോട്ടുണ്ടെങ്കിലും ചെറുതായി നനയുന്നുണ്ടായിരുന്നു. നനുത്ത മഴത്തുള്ളികള്‍ മുഖത്തേക്കു പതിക്കുന്നുണ്ടായിരുന്നു മനസിനെ കുളിരണിയിചുകൊണ്ട്.
ഏകദേശം മൂന്നു മണിക്കൂര്‍ ബൈക്കൊടിചുകാണും.. സുന്ദരമായ തേയില ത്തോട്ടത്തിലൂടെയുള്ള യാത്ര. മാഞ്ഞിന്‍പുതപ്പണിഞ്ഞ മലനിരകള്‍കടന്ന് മൂന്നാറിന്റെ
വശ്യമായ സൌന്ദര്യം നുകര്‍ന്നുകൊണ്ട് ഞങ്ങളുടെ യാത്ര ...
വഴിനീളെ ക്യാരറ്റും മാങ്ങയും, ചോളവും എല്ലാം കഴിചുകൊണ്ടുള്ള യാത്ര... ഇനി ഒരിക്കലും അത്തരത്തിലുള്ള ഒരു യാത്ര ഉണ്ടാവില്ല, കാരണം ഇന്ന് ഷിബുക്കള്‍ ഞങ്ങളൊടൊപ്പം ഇല്ല്ല...
ദേവകള്‍ക്ക് അസൂയതോന്നിയിട്ടാവം ഞങ്ങളുടെ ഹ്രദയത്തില്‍നിന്നും പറിചെടുത്തുകൊണ്ടുപോയതു...
ആ മുറിവ് ഒരിക്കലും മായുകയില്ല...
അതിനാല്‍തന്നെ ഇനി ഉണ്ടാവില്ല അത്തരം ഒരു യാത്ര.
ഇപ്പൊള്‍ മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു ...നാളെ 19/09 ഷിബുക്കളുടെ ജന്മദിനമാണ്...ഓര്‍മകള്‍ മനസില്‍ മരിക്കാതെ കിടക്കുന്നു.
ഞങ്ങളുടെ ഷിബുക്കള്‍ ഇല്ല ഒരിക്കലും മറക്കില്ല, മറക്കാന്‍ കഴിയില്ല...
മരണം വരെ ...മരിക്കാത്ത ഓര്‍മകളുമായി ഞങ്ങളും ....
ഒരുപക്ഷെ ഷിബുക്കള്‍ എല്ലാം കാണുന്നുണ്ടാവും..
ത്തീരാത്ത കണ്ണുനീരുമായി പ്രിയ സുഹ്രുത്തുക്കള്‍....































എന്റെ ഓര്‍മയിലെ സുന്ദരമായ ഓണക്കാലം ,
എന്റെ കുട്ടിക്കാലത്തിലെ സുന്ദരമായ ഓണസ്മരണകള്‍ ...

ഓണത്തപ്പനും , ഓണപൂവും, ഓണത്തുംബിയും , ഊഞ്ഞാലും , പുലികളിയും എല്ലാം ഓര്‍മയിലെ സുഖമുള്ള ഓര്‍മ്മകള്‍ ... അത്തം മുതല്‍ പത്തു ദിനം മുറ്റത്ത്‌ഒരുങ്ങുന്ന പൂക്കളം ...

അതിന് നടുവിലെ ഒഅനതപ്പന്‍ ....

എല്ലാം ഓര്‍മ്മകള്‍ മാത്രം ...മലയാളിക്ക് ഇന്നുഎല്ലാം നഷ്ട്ടമായിരിക്കുന്നു ...

മാവേലി തമ്പുരാന്റെ കാലം എന്നെ ഓര്‍മയില്‍ നിന്നു പോലും മലയാളി മായ്ച്ചുകളഞ്ഞിരിക്കുന്നു .
സമത്വവും , സാഹോദര്യവും എല്ലാം കൈവിട്ടുപോയിരിക്കുന്നു ...

മനുഷ്യന്‍ ലോകം കീഴടക്കുമ്പോള്‍ മനസുകള്‍ക്കിടയില്‍ വന്മതിലുകള്‍ തീര്‍ക്കുന്നു...

അടുക്കനവതവിധം അകന്നു കൊണ്ടേയിരിക്കുന്നു ....

ഓണത്തിന്റെ ഓര്‍മ്മകള്‍ എന്നേ മലയാളികളുടെ ഓര്‍മയില്‍ ഒര്മയായിപോലും ഇല്ലാതായിരിക്കുന്നു ....

ഈ ഓണക്കാലത്തില്‍ എന്റെ ഓര്‍മയിലെ ഓണക്കാല ഓര്‍മ്മകള്‍........





















അവസാനത്തെ ട്രെയിന്‍ ... അതിന്‍റെ അവസാനത്തെ ബോഗിയുംപോകുന്നതുവരെ അവന്‍ കാത്തുനിന്നു .... ... എല്ലാം ഇരുട്ടിലലിഞ്ഞിട്ടും ... വീണ്ടും ആര്‍ക്കോ വേണ്ടി അവന്‍ കാത്തു നിന്നു . .........അവളുടെ ഒരു വാക്കിനായി , ഒരു നോട്ടത്തിനായി , ഒരു തലോടലിനായി മനസ് എത്ര കൊതിച്ചിട്ടുണ്ട് കലാലയ വീഥിയിലെ വാകമരച്ചുവട്ടില്‍ അവളുടെ വരവും കാത്തു ഏകനായിരുന്നു എത്രയോ തവണ ...അവള്‍ തന്നെ ഒരിക്കലും അറിയുന്നില്ല എന്നറിഞ്ഞിട്ടും .......
അവള്‍ക്കായി എത്രയോ പ്രാവശ്യം ..........ഈ വാകമരച്ചുവട്ടില്‍ ........ കാലം അവനില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു ....നൈര്‍മല്യത്തിന്റെവെളുപ്പു തലയില്‍ ചായിച്ചു .....
ഓര്‍മയുടെ താളുകളില്‍ നിന്നും കാലം എന്തൊക്കെയോ മായ്ച്ചു കളഞ്ഞിരിക്കുന്നു ....
ഓര്‍മയുടെ ഏടുകള്‍ അവന്‍ വീണ്ടും അടര്‍ത്തികൊണ്ടേയിരുന്നു ....
ഒടുവില്‍ കൂടുതല്‍ ശോഭയുള്ള ഓര്‍മയുടെ ഏടിനായി ........
നീണ്ട കാത്തിരിപ്പ്‌ ..... അത് തുടര്‍നുകൊന്റെയിരുന്നു ....
ഏന്നും ഇരുട്ടില്‍ എല്ലാം അലിയുന്ന ത്രിസന്ധ്യയില്‍ ആര്‍ക്കോ വേണ്ടിയുള്ള കാത്തിരുപ്പ്‌ ......
തീവണ്ടികളുടെ ചൂലംവിളികല്‍ക്കിടയിലും അവളുടെ ഒരു പിന്‍ വിളിക്കായി ....തുടര്‍നുകൊന്ടെയിരിക്കും...........
മരണം വരെ .............
ഒരു പിന്‍ വിളി കാതോര്‍ത്ത്‌ ...




























നിലാവുള്ള തണുത്ത രാത്രികളില്‍ ഞാന്‍ നിന്‍റെ വരവും കാത്തിരുന്നു . രാത്രി മഴയുടെ പിറുപിറുപ്പ്‌ അതിനിടയിലും ഞാന്‍ നിന്‍റെ സ്നേഹാര്‍ദ്രമായ ഒരു വിളിക്കായി കാതോര്‍ത്തിരുന്നു .നിനക്കു എന്നെ അറിയാം .ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നും . പിന്നെ ..... പിന്നെ , എന്തിനാണ് നീ ഇങ്ങനെ ഒക്കെ .? എന്‍റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കു കഴിയുമോ.?
എനിക്കുറപ്പുണ്ട് ഒരിക്കല്‍ നീ എന്‍റെ സ്നേഹം തിരിച്ചറിയും അപ്പോള്‍ നിനക്കു എന്‍റെ അടുത്ത് വരാതിരിക്കാന്‍ കഴിയില്ല ....
നിനക്കറിയാമോ ഞാന്‍ നിന്‍റെ വരവ് എത്രമാത്രം കൊതിക്കുന്നു എന്ന് .. നിന്‍റെ മടിയില്‍ തലച്ചയ്ച്ചുറങ്ങാന്‍..നിന്നിലലിയാന്‍ എന്‍റെ മനസ് വെമ്പുന്നത് നീ എന്തെ കാണാത്തത്...? ഒരുപക്ഷെ നീ എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ .?
തണുപ്പുള്ള രാത്രികളില്‍ നിന്‍റെ സുഗന്തം നുകരാന്‍ ഞാന്‍ എത്രമാത്രം കൊതിക്കുന്നു എന്നോ.?
നീ എന്‍റെ മാത്രമായി മാറുന്ന ആ നിമിഷം...
അതിനുവേണ്ടി അതിനുവേണ്ടി മാത്രമാണ് ഞാന്‍ എന്നും ജീവികുന്നത്..
ഓരോ പുലരിയിലും നിന്‍റെ ഓര്‍മകളുമായി ഞാന്‍ ഉണരും.
നിനക്കായുള്ള ഈ കാത്തിരുപ്പ് , അത് എന്നെ ഭ്രാന്തനാക്കുന്നു .
നിന്‍റെ വരവിനായി ഞാന്‍ ഇനിയും കാത്തിരിക്കും ...
ഒരുവേള മനുഷ്യര്‍ നിന്നെ ഭീതിയോടെ വിളിക്കും "മരണം"
പക്ഷെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. എനിക്കറിയാം..നിനക്കു വരാതിരിക്കാന്‍ കഴിയില്ല...
എന്‍റെ ആത്മാര്‍ത്ഥ പ്രണയം നിന്നക്ക് കാണില്ലെന്ന് നടിക്കുവാനും കഴിയില്ല..
ഞാന്‍ കാത്തിരിക്കും......
നീ എന്റെയാകുന്ന ആ നിമിഷത്തിനായി...
ആ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി
നിനക്കായി ഞാന്‍ കുറിക്കുന്നത്....































ഓര്‍മ്മയുടെ വാതായനങ്ങള്‍ ആര്‍ക്കോ വേണ്ടി തുറന്നിട്ടിരുന്നു ...
ആര്‍ക്കുവേണ്ടി എന്നറിയില്ല.
ഒരു പക്ഷെ ആരും ഒരിക്കലും കടന്നുവരില്ലായിരിക്കാം...
എങ്കിലും ആര്‍ക്കോ വേണ്ടി ......
ആരെയോ പ്രതീക്ഷിച്ചു .....തുറന്നിട്ടിരിക്കുന്നു ...
ഒരുവേള എന്റെ മനസിലേക്ക് തന്നെ ഒരു തിരിഞ്ഞു നോട്ടം ..
മാറാലകെട്ടിയ മനസിന്‍ മച്ചില്‍ എവിടെയോ എന്തോ മറന്നുവച്ച ഒരു തോന്നല്‍ ...
ആര്‍ക്കുവേണ്ടിയും ഒന്നും ഇതുവരെ കരുതി വച്ചിട്ടില്ല ....
ഒരുപക്ഷെ ജീവിത യാത്രയില്‍ എവിടെയോ ഞാനറിയാതെ എനിക്ക് കൈമോശം വന്ന എന്തോ ഒന്നു ....
ചിലപ്പോള്‍ അതൊരു വളപ്പോട്ടാകം.. പെറ്റുപെരുകാനായി നോട്ടുപുസ്തകത്തില്‍ ഒളിപ്പിച്ചു വച്ച ഒരു മയില്‍ പീലി കണ്ണ് ആകാം .... കീശയില്‍ മറന്നിട്ട ഒരു മഞ്ചാടി കുരുവാകം . . . .
ഓര്‍മയിലെ സുന്ദരമായ ആ നിമിഷങ്ങള്‍...
തൊടിയിലെ തേന്മാവിലെമാമ്പഴം ...
എല്ലാം ...
മനസിന്റെ മചിലെവിടെയോ .....
ആര്‍ക്കോ വേണ്ടി .....
ഞാന്‍ അറിയാതെ തന്നെ .....
ആരെയോ കത്ത് കിടക്കുന്നു ...........
സഖി ....
ഒരുപക്ഷെ അത് നിനക്കുവേണ്ടിയാം ......
ഒരു തിരിച്ചു വരവിന് വേണ്ടി ...............























അടര്‍ന്നു വീഴാത്ത കണ്ണീര്‍ക്കണം .....
ആത്മാവില്‍ ഒരായിരം തേങ്ങലുകള്‍ ഒരുമിച്ചുണര്‍ന്നു.
എവിടെയോ എന്തെല്ലാമോ നഷ്ട്ടപ്പെട്ട ....
ശൂന്യതയുടെ വിര്‍പ്പുമുട്ടല്‍ ..
എനിക്കുപോലും ഞാന്‍ ഒന്നുമല്ല എന്നറിടുമ്പോള്‍ എന്‍റെ മനസിലെ മോഹങ്ങള്‍ ഓര്‍മയിലെ ഇനിയും കെട്ടടങ്ങാത്ത തീക്കനലുകളില്‍ വെന്തെരിക്കാന്‍ ഞാന്‍ മനസാ തയ്യാറെടുക്കുമ്പോള്‍ ......
ഇനിയും മരിക്കാത്ത ഓര്‍മകള്‍ ആ തീയില്‍ വെന്തെരിക്കാന്‍ ഞാന്‍ ഒരുങ്ങുമ്പോള്‍ ...
ഒരിക്കലെങ്കിലും സഖി നിന്‍റെ കണ്‍കോണില്‍ ഒരുതുള്ളി കണ്ണുനീര്‍ ..അടര്‍നുവീഴത്തെ നീ കത്ത് സൂക്ഷിക്കുമോ.?
എനിക്കായി ...??



എന്‍റെ കുട്ടിക്കാലം , എന്നും ഓര്‍മയില്‍ ഒരു മധുരസ്വപ്നമായി കുടികൊള്ളുന്ന ആ സുന്ദര കാലം.
കണ്ണാരം പോത്തിക്കളിച്ചും , മണ്ണപ്പം ചുട്ടതും , പ്ലാവിലയില്‍ വിളമ്പി വയറുനിറച്ച് കഴിച്ചതും. കാലില്‍ കല്ലുകൊണ്ട് മുറിഞ്ഞപ്പോള്‍ കമ്മുനിസ്റ്റ്‌ പച്ച പിഴിഞ്ഞോഴിച്ചതും, മുറ്റത്തെ ചാമ്പ മരത്തിന്‍ ചുവട്ടില്‍ വഴി വെട്ടി കളിച്ചതും എല്ലാം , എല്ലാം എന്നെന്‍റെ ഓര്‍മയില്‍ ഓടിയെത്തി. ഞാന്‍ എന്ന് പോന്നു കുഞ്ഞിന്‍റെ കുറെ നേരം ചിലവഴിച്ചപ്പോള്‍.


ഇന്നത്തെ ബാല്യം കൊണ്ക്രീറ്റ്‌ വനങ്ങള്‍ തീര്‍ത്ത മതില്‍ കെട്ടുകളില്‍ തളക്കപ്പെടുന്നു. കാവും ആല്‍ത്തറയും , മാവും മാമ്പൂവും എല്ലാം ഇവര്‍ക്ക്‌ എന്ന് അന്ന്യമായിരിക്കുന്നു. അന്നരക്കന്നനും തേന്‍ മാവും , മാമ്പഴവും എല്ലാം ഇന്നത്തെ ബാല്യത്തിനു വെറും ഓര്‍മകള്‍ അല്ല പാടത്തില്‍ മാത്രം കണ്ട ഓര്‍മ മാത്രം.

ഇന്നത്തെ കുരുന്നുകാലുകള്‍ മണ്ണില്‍ ചവിട്ടിയിട്ടില്ല. അവരെ കോണ്ക്രീറ്റ് ഓടുകള്‍ വിരിച്ച മുറ്റത്ത്‌ പരിമിത സമയത്തേക്ക് വെളിച്ചം കാണാന്‍ അവസരം നല്‍കുന്നു. ഇതും ഒരു ബാല്യമോ ?

പാടവും പറമ്പും , കൈതയും എല്ലാം ഇന്നത്തെ ബാല്ല്യത്തിനു അന്ന്യമായിരിക്കുന്നു.എന്‍റെ പോന്നു (അക്ഷര) നീ ഭാഗ്യവതിയാണ് കുട്ടി നിനക്ക് ഇപ്പോഴും പാടത്തും , മണ്ണിലും കളിയ്ക്കാന്‍ നിന്‍റെ അച്ഛന്‍ നിന്നെ വിടുന്നല്ലോ...
ഇന്നത്തെ ബാല്യങ്ങളില്‍ ഇങ്ങനെ വളരെ കുറച്ചേ ഉള്ളല്ലോ....

ഞാന്‍ ഈതോക്കെയോ വഴിയിലൂടെ പോയി ......
എന്‍റെ കുട്ടിക്കാലം ഒരിക്കല്‍ കൂടി അതെനിക്ക് കിട്ടുമോ.?
ഒരിക്കലും ഇല്ല. പഷേ എനിക്ക് ഓര്‍മയില്‍ എന്നും താലോളിക്കാം....
സുന്ദരമായ എന്‍റെ കുട്ടിക്കാലം മണ്ണില്‍ ക്കളിച്ചും , മരത്തില്‍കയറിയും ഉരുണ്ടുവീനും മുട്ടുപോട്ടിയും ......
അങ്ങനെ ഒരായിരം ഓര്‍മകള്‍ .......

എന്‍റെ ഓര്‍മ്മതൂവളിലേക്ക് ഒരേട്‌കൂടി .......


Missing somebody is painful, when it is your most loved one it horribly hurts. We really miss you John. When the last moment before you leave, your eyes were full of tears its was flowing , but we were with you to catch it. Mean while our hearts were burning because we realise that we are going to miss our dearest friend. But we hope you definitly return with your lover/wife to see us. You are our Johney kutty. Never miss you buddy. We love you all






























 

പുലര്‍കാലത്തില്‍ പുല്‍കൊടി തുമ്പിലെ മഞ്ഞു തുള്ളി പോലെ .........
ഉദയ സൂര്യന്‍റെ ആദ്യ കിരണം പോലെ ...............................
വേനല്‍ മഴയുടെ ഇരമ്പല്‍ പോലെ ...................................
ഏകാന്തതയുടെ മൌനമായി ഒരിക്കലും പറയാതെ എന്‍റെ മനസിന്‍റെ മടിത്തട്ടില്‍ ......
മാനിക്യമായി ഞാന്‍ എന്നും കത്തു സൂക്ഷിക്കുന്നു .................
എന്‍റെ കൂട്ട് കാരി നിക്ക് മാത്രമായി ..................................






Newer Posts Older Posts Home

Blogger Template by Blogcrowds