അണപൊട്ടിയോഴുകാന്‍വെമ്പും 
കൈകുഞ്ഞിന്‍കണ്ണീരിനെ
മുഖംമൂടിവാങ്ങാമെന്ന
പൊയ്തടയണയാല്‍കേട്ടുമ്പോളെന്‍മുഖത്ത്‌
ഞാനറിയാതെകെട്ടിയതും ഒരു 
"പൊയ്മുഖം"മൂടിയായിരുന്നില്ലേ ?.

ഓര്‍മ്മയുടെഇടുങ്ങിയഊടുവഴികളില്‍ 
പരതികണ്ടെത്തിയ നിറംമങ്ങിയപഴയവളചില്ലിനു 
എന്റെബാല്യകാലപ്രണയത്തിന്റെകൈത്തണ്ടയിലെ 
രക്തത്തിന്റെ നിറവും മണവുമുണ്ടായിരുന്നു.

 

 

ഇരുളിന്‍മറവില്‍ പതിയിരിക്കുന്നപാമ്പിലും 
 ഞാന്‍ ഭയക്കാത്തതെന്‍മരണത്തെ .
ദാഹിച്ചു തൊണ്ടവരളിലുംഞാന്‍നിനക്കാത്തത്'
ഒരുതുള്ളിത്തെളിനീര്‍.
കൊഴിഞ്ഞുതീരുന്നശിശിരത്തിലും ഞാന്‍കൊതിക്കാത്തത്‌ ,
ഒരു പൊഴിയുന്ന ദലമായിമാറാന്‍.
അടര്‍ന്നുവീഴുന്നകണ്ണീര്‍കണത്തില്‍ 
ഒരിക്കലും ഉപ്പായിരുനീലഞാന്‍.
അകന്നുപോകുന്നസായന്ദനങ്ങളില്‍  ഞാനാകാതിരുന്നത്, 
ഒരുകൊച്ചുപൂത്തുമ്പി.
ഇന്നീജീവിതസായന്ദനത്തില്‍  ഞാന്‍കൊതിക്കാഞ്ഞത് ,
ഒരു പൈതലാകാന്‍ .
ഒടുവിലെന്‍മരണശയ്യയില്‍  ഞാന്‍നിനക്കാഞ്ഞത്,
ഒരായിരം ജന്മംകൂടി.
ഇനി എനിക്കുവിധിച്ചത്,
പച്ചമണ്ണില്‍ലലിഞ്ഞുഞാനല്ലാതായിമാറാന്‍.  
പുതിയൊരുനിനവിന്റെ, കനവിന്റെ 
തുടക്കത്തിനായി , 'തിരുപ്പിറവിക്കായി'. 
 


 


 

ഞാന്‍ കണ്ട ജീവിത വര്‍ണ്ണങ്ങളായിരം.
എല്ലാം ജീവിതതാളുകളിലെകീറത്തുണ്ടുകളുടെ അവ്യക്തകൊളാഷ് .
ബാല്യത്തിന്റെ പകുതിയുംപൊട്ടിയസ്ലേറ്റില്‍വരച്ചത് 
കളിപ്പാട്ടങ്ങളുടെ മാസ്മരികവര്‍ണ്ണങ്ങളായിരുന്നില്ല,
കത്തുന്നവയറിന്‍വിശപ്പിന്റെവര്‍ണ്ണം.
കൌമാരത്തില്‍ പ്രണയിനിയുടെചുംബനചുവപ്പായിരുന്നില്ല ഞാന്‍കണ്ടവര്‍ണ്ണം,
പെറുക്കികൂട്ടിയതകരപ്പാട്ടയിലെ തുരുമ്പിന്‍ടെറ്റനസിന്റെമുഷിഞ്ഞനിറം.
യൌവ്വനത്തിലെവര്‍ണ്ണം പ്രതീക്ഷയുടെയായിരുന്നില്ല,
ഇല കൊഴിഞ്ഞശിശിരത്തിലെ നിരാശയുടെമാത്രം.
രാത്രിയുടെ കറുത്തവെളിച്ചത്തില്‍ ഇരുണ്ട , 
തെളിഞ്ഞമൂലകളില്‍ കണ്ടത് -
മാംസവില്‍പ്പനക്കാരുടെരതിവിരക്തിയുടെ 'കരിനീല'നിറം.
യുദ്ധംപുകയുന്ന പകയുടെനാട്ടില്‍കണ്ടത് 
പൌത്രദു:ഖത്താല്‍പിടയുന്ന മാതാക്കളുടെകണ്ണീരിന്‍വര്‍ണ്ണം.
ഇനി കാണാനുള്ളത് -
ജീവിതക്യാന്‍വാസില്‍ ഇനിയുംവരക്കാനായ് 
കണ്ണുനീരില്‍കുഴക്കുന്ന കൂട്ടുചായങ്ങളുടെ വര്‍ണ്ണമില്ലായ്മ.   

കുത്തിതുരന്ന ഹൃദയത്തിലുപ്പുകൂട്ടിച്ചതച്ച-
മുളകുതേച്ചസുഖവുമായി,
പിരിയാന്‍വയ്യെന്നുവിതുമ്പുന്നമനസിന്റെ -
നിക്കര്‍മാറ്റി, ചന്തിയില്‍പഴുക്കാചൂരല്‍പ്രയോഗംനടത്തി 
പൊടിയുന്നചോരയുമായിവലിച്ചിഴച്ചുകൊണ്ടുപോയ-
മനസിന്റെതേങ്ങലിതുമാത്രമായിരുന്നു,
ഒരുവേള നീയെന്നെയറിയാതറിഞ്ഞെന്നു 
വെറുതേനിനച്ചതാണറിയാതെഞാന്‍ചെയ്തോരാദ്യപിഴ.
അറിയുന്നൊരാത്മബന്ധത്തിന്നതിര്‍വരബറിയാതെ-
പോലുംകടന്നുപോകാതെന്നു 
കരളില്‍കുറിച്ചതാണെന്റെപെരുംപിഴ.
കണ്മൂടികൈയ്യിലാകള്ളതുലാസുമായ് 
മറു  കയ്യില്‍തുരുമ്പിച്ചിരുമ്പിന്റെവാളുമായ്
നില്‍ക്കുന്നോരന്ന്യായദേവതമുന്നിലെ 
കൊട്ടുവടിയാലന്നുതകര്‍ത്തതാണെന്റെയീനെഞ്ചകം.
പിന്നെയെന്‍കണ്ണീര്‍കുളംതേവി, ഒടുക്കത്തെകുളിയുംകഴിഞ്ഞ്‌
തലക്കല്‍ചന്ദനത്തിരിയുമായി -
ഒറ്റവാഴയിലയില്‍നീണ്ടുനിവര്‍ന്നുകിടന്നു.
ഇതുയാത്രാമൊഴി, തിരിച്ചുവരവില്ലാത്തത് .
എന്നെന്നേക്കുമായുള്ളനഷ്ടപ്പെടലിന്റേത് .
കലങ്ങിയകണ്ണിലൂടെഅവ്യക്തമായിമാത്രം 
ഞാന്‍കാണാന്‍കൊതിച്ചകാഴ്ച.
വീണ്ടുംപുകയുന്നൊരീ
ഹൃത്തില്‍തികട്ടുന്നതിതുമാത്രം 
എങ്കിലുമെന്തായിരുന്നെന്‍പെരുംപിഴ ?.


അതിഗംഭീരമായ  മോട്ടിവേഷന്‍  ക്ലാസുകള്‍ 
'Fire in The Belly' .
അരവയര്‍ നിറക്കാന്‍ വകയില്ലാത്തവന് 
ആരെകൊന്നായാലും വിശപ്പടക്കാനുള്ള തത്രപ്പാട് .
വിശപ്പിന്റെ  കത്തലില്‍  വയറുകരിയുന്നവന്  
ആമാശയത്തിലെ തീയാണുവലുത് .
ക്യാമ്പസിന്റെ ആരുംകാണാമൂലയില്‍ 
കെട്ടിമറിഞ്ഞ കാമകേളികള്‍ക്കൊടുവില്‍ 
ലിംഗ-യോനി സംഭോഗത്തില്‍ 
അടിവയറ്റിലൂറിവരുന്ന പാപ ജന്മത്തിന്‍ 
പടുതീകെടുത്താന്‍ -
സ്വകാര്യ ആശുപത്രിയിലെ കത്തിയും , കത്രികയു -
മടങ്ങുന്ന ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം .
ഒടുവില്‍ ചവുട്ടികെടുത്തിയാകുപ്പയില്‍ 
പൂഴ്ത്തിവച്ച കരിക്കട്ട .
പഞ്ചനക്ഷത്ര ഹോട്ടലിലെ 
ശീതീകരിച്ച മുറിയിലെ അതിഗംഭീര 
മോട്ടിവേഷന്‍ ക്ലാസ് .
പറിച്ചെറിഞ്ഞ പടുതീചവിട്ടികടന്നാ-
ത്തരുണീമണികള്‍ നേരെ റാംപിലേക്ക് ,
ലോക സൌന്ദര്യധാമമാകാന്‍ .
വിശപ്പിന്റെ വിളിയില്‍ , സഹജന്റെ
കരളുപറിച്ചുതിന്നുന്ന ഡോക്കുമെന്ററികണ്ട് 
അതിന്റെ സത്തയുള്‍ക്കൊണ്ട് 
ആയിരംവായില്‍കയറിയിറങ്ങിയ 
ഫോര്‍ക്കും നൈഫുമായി ഇറച്ചിമാത്രംതിരിഞ്ഞ്
വായില്‍തിരുകികയറ്റി ചവച്ചുതുപ്പുന്നജൂറി .
അതിഗംഭീര ക്ലാസുകള്‍ , കൈയടികള്‍ .
പിന്നെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍തേടി 
സംഭോഗത്തിന്റെ പുതിയ 
മോട്ടിവേഷന്‍ ക്ലാസെടുക്കാനുള്ള യാത്ര .! 
What a motivational talk ! 
"Fire in The Belly".


ചെന്നിനായകത്തിന്‍  കൈപ്പില്‍  
കുഞ്ഞിനു നിഷേധിക്കപ്പെട്ടത്  
മാതൃത്വത്തിന്റെ മധുരമായിരുന്നു .
മാതാവുകാത്തുസൂക്ഷിച്ചത് 
മാറിടത്തിന്റെ വടിവും ! .

 

ഇതുവരെയും ഞങ്ങള്‍ താണ്ടിയത്
ഒരേവഴികളായിരുന്നു .
തറവാടും ഒരേഗര്‍ഭപാത്രമായിരുന്നു.
ധമനികളിലൂടെയോടിയിരുന്ന
രക്തവര്‍ണ്ണവും ചുവപ്പായിരുന്നു.
അത്യാഗ്രഹത്തിന്റെ പെരുവഴിയിലെവിടെയോ-
'കറുത്തചോരവാര്‍ന്ന' ഹൃദയവുമായി പിടയുമ്പോള്‍
ഞാന്‍ കേട്ടതിതുമാത്രം -
" ഈ ജിവിതതിരക്കിന്‍വഴിയില്‍
നീയെനിക്കു വെറുമപരിചിതന്‍മാത്രം".

ഓര്‍മ്മകളുടെ ഇരുട്ടറയില്‍ ഞാന്‍ തടവിലായിരുന്നു.
വേദനകളുടെ കിടക്കയായിരുന്നു  എന്നും
കാലം എനിക്കായി വിരിച്ചത്.
കണ്ണുനീരിന്റെ ഉപ്പായിരുന്നു  
എന്റെ നാവറിഞ്ഞിരുന്ന ഒരേയൊരു രുചി.
നിറകണ്ണുനീരിന്‍ പ്രിസത്തിലൂടെയുള്ള
അവ്യക്തതയായിരുന്നു എന്നും എന്റെ കാഴ്ച.
ഏകാന്തതയായിരുന്നു എന്നും എന്റെ കൂട്ടുകാരി.
എന്നിലവശേഷിച്ചിരുന്ന ഒരെയോരുവികാരം
ഭയമായിരുന്നു -
ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ഭയം.
ഓരോ ശവസംസ്കാരവാര്‍ത്തകളും 
ഞാന്‍ കേട്ടിരുന്നത് 
ഒരായിരം പ്രതീക്ഷകളോടെയായിരുന്നു.
എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പോടെ
എന്റെ ശവസംസ്ക്കാരത്തിനായി.  

ഇരുട്ടിന്റെ ഭയത്തിലും
പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതത്തിനായിരുന്നു
പൂമോട്ടുകാത്തിരുന്നത്.തന്റെ വശ്യ ഭംഗി ലോകത്തെ കാണിക്കാന്‍ .

വിശപ്പിന്റെ വിളിയില്‍

പുഴുക്കുഞ്ഞുതിന്നുതീര്‍ത്തതും
ആ പ്രതീക്ഷയായിരുന്നു .ചിരകുവിരിച്ചുലോകത്തെ കാണിക്കാനുള്ള

പുത്തന്‍ പ്രതീക്ഷക്കായി ...








ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ

മേച്ചില്‍പുറങ്ങള്‍തേടാന്‍ മാറിന്റെചൂടില്‍
അടവെച്ച വികാരത്തിന്റെ മുട്ടകള്‍ ...
കണ്ണുനീരിന്റെ ഉപ്പുകൂട്ടികഴിക്കാന്‍
ബാക്കിവച്ച അവസാനത്തെ ഉരുള...
ജീവന്റെ തിരക്കിട്ടവഴികളില്‍ നിന്നും
ഓര്‍മ്മയുടെ തിരക്കൊഴിഞ്ഞ
ഊടുവഴിയിലേക്ക് ഒരു പ്രയാണം
ചോരവാര്‍ന്നഹൃത്തിന്റെ ജീവിക്കാനുള്ള
ഒടുക്കത്തെ മോഹം ...( നടക്കാത്തത്) ...
ഒടുവില്‍ തലക്കലീചന്ദനതിരിയായി
ഓര്‍മ്മതന്‍ തീയിലെരിഞ്ഞുതീര്‍ന്നീടാത്ത
ഒരു നേര്‍ത്തശ്വാസമായ്...
ബാക്കിവച്ചോരീപുക...വെളിച്ചത്തിന്റെ
കുഴിമാടത്തിലെ കാലത്തിന്‍ കാറ്റിലെരിയാന്‍
കൊതിച്ച്ചോരീ കരുന്തിരി ..,
എന്റെ ജീവചരിത്രം ...
കാലമെഴുതിയത് ...

വിട ...


ഇവിടെ ഒരിക്കല്‍കൂടി, ഓര്‍മ്മകളുറങ്ങുന്ന ഈ നടക്കല്ലില്‍ 
ഓര്‍മ്മകളുടെ ഭാണ്ഡം അഴിച്ചുവച്ച് വീണ്ടും ഒരു പഥികനായി 
ഓര്‍മ്മയിലെ സുഖമുള്ള കുട്ടിക്കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക്,
അതുണ്ടാവുമെന്നുള്ള അവസാന പ്രതീക്ഷയും 
കയ്യിലെ വിഷക്കുപ്പിയില്‍ ഞാന്‍ അലിയിച്ചുചേര്‍ത്തിരുന്നു.
ഇനിയൊരു വിടവാങ്ങല്‍ ...
ഓര്‍മ്മകള്‍ നനയാതെ ഞാന്‍ കാത്തുസൂക്ഷിച്ചിരുന്ന 
ആ കാലന്‍കുടയും  എവിടെയോ കൈമോശം വന്നിരിക്കുന്നു .
ആരോടും വിടപറയാ‍നീല്ലാത്തവന്റെ ഒടുക്കത്തെ വിടപറച്ചില്‍.
ഓര്‍മ്മകളുടെയുമിനീരിനോപ്പം ജീവിതവിഷം -
'രുചിച്ചിറക്കുമ്പോഴും' വേദനതോനുന്നുണ്ടായിരുന്നില്ല..
അപ്പോഴും  ആ നടക്കല്ലിലിരുന്ന്‍ ഓര്‍മ്മകളുടെ ചിറകേറിപ്പറക്കാന്‍
തൂവല്‍മിനുക്കുകയയിരിന്നു, ഓര്‍മ്മത്തൂവല്‍ ..




ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു ,
പക്ഷെ പക്ഷെ ഞാന്‍ അന്ധനായിരുന്നു
ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു
പക്ഷെ ഞാന്‍ ബധിരനായിരുന്നു.
എന്റെ മൌനത്തിന്റെ സ്വരം
നിശബ്ദതയുടെ സംഗീതം ...
അതിന് ആസ്വാദകര്‍ ആരുമുണ്ടായിരുന്നില്ല
നീയോഴികെ....
ഇനി  മൌനത്തിന്‍ മുരളിയില്‍ എന്റെ 
വിരഹത്തിന്‍ സംഗീതം ആരും കേള്‍ക്കില്ല ..
തകര്‍ന്ന മുരളിയിലൂതാന്‍ ഒരുനിശ്വാസംപോലും
ഞാന്‍ ബാക്കി വച്ചിട്ടല്ല പോയത് ...
കാരണം
എന്റെ മൌനത്തിന്‍ മുരളിയുടെ നിശബ്ദ സംഗീതം
എന്നും നിനക്ക്, നിനക്ക്  മാത്രമായിരുന്നു ..

മറവി

അന്ന്,
മറവി ,
          ഞാന്‍ നിന്നെ മറക്കാന്‍ കൊതിച്ചത്

         നീയില്ലായിരുന്നെങ്കില്‍ എന്ന് നിനച്ചത്

         ഉത്തരകടലാസില്‍ നീ എന്നെ ചതിച്ചവള്‍

        നീ എനെ പ്രജ്ഞയറ്റവനാക്കിയവള്‍
ഇന്ന്,

മറവി,
         നീയെത്ര സുന്ദരി .

         എന്റെ മരണത്തെ മറപ്പിച്ചവള്‍

         ജീവിക്കാന്‍ പ്രാചോദനമായവള്‍

         മനസിലെ മുറിപ്പാടുണക്കിയവള്‍

         മരിച്ച മനസിന്‌ പുതുജീവനായവള്‍
വീണ്ടും ,
മറവി,
   എന്റെ ഏകാന്തതകളില്‍ ഞാന്‍ ഭയക്കുന്നവള്‍

         എന്റെ ദു:സ്വപ്നങ്ങളിലെ നായിക
എങ്കിലും ,
മറവി,
         നീ എന്റെ തകര്‍ന്ന ഹൃദയത്തെ മറന്നു കളഞ്ഞല്ലോ

          എന്നിലെ  മരിക്കാനുള്ള  ചിന്ത പോലും
          നിനക്ക് മരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ

         നീയെന്റെയരികില്‍ ഉണ്ടായിരുന്നു എങ്കില്‍
         ഞാന്‍ മരിക്കുകയില്ലയിരുന്നു .

          എന്നിട്ടും മരണത്തിലും നീ എന്നെ വിട്ടുപോകുന്നില്ലല്ലോ

         എനിക്കവളെ മറക്കാനും കഴിയുന്നില്ലല്ലോ

         മനസിന്റെ മുറിപ്പാട് നീ ഇപ്പോള്‍ മായ്ക്കാറില്ല അല്ലെ ?


      

നിശബ്ദതയുടെ സംഗീതം ഞാന്‍ ആസ്വദിച്ചുതുടങ്ങിയപ്പോഴേക്കും
എന്റെ മൌനം ലോകാരവത്തില്‍ 
അലിഞ്ഞു പോയിരുന്നു ..
ശബ്ദത്തിന്റെ തലങ്ങള്‍ തേടി ഞാന്‍ ഇറങ്ങിയാപ്പോള്‍ എന്റെ ശബ്ദവും
മൌനത്തില്‍ ലയിച്ചുചേര്‍ന്നിരുന്നു...
ഇനിയിവിടെ ഞാനും മൌനവും മാത്രം ...
ഏകാന്തതയുടെ ഈയമങ്ങളില്‍ ഇനിയെനിക്ക് കൂട്ടായി നിശബ്ദതയുറയോഴിച്ചെടുത്ത
മൌനം മാത്രം ...

ഇന്നെനിക്കെന്‍‌‌ദേഹം തലകീഴായ് കുരിശില്‍തറക്കണം
പിന്നെയാകുന്നിന്‍ ചെരുവില്‍ തൂക്കിനിറുത്തണം.
കാലക്കഴുകനാല്‍ കരളുകൊത്തിക്കണം
കരളില്‍നിന്നുതിരുന്നരുധിരത്തിലിരതേടാന്‍
കൂനനുറുംബിന്റെ കൂട്ടംവരുത്തണം.
കരളികഷണങ്ങള്‍ നക്കിത്തുടക്കുവാന്‍
കാട്ടുചെന്നായ്ക്കളെ മാ‍ടിവിളിക്കണം.
ഇനി ബാക്കിയാവുന്നോരെല്ലിന്‍കഷണങ്ങള്‍
കാലക്കനലിന്‍മേല്‍ ച്ചുട്ടെടുത്തീടണം
പിന്നെ അന്നമില്ലാതവര്‍ക്കായി ഒരുനേരമെങ്കിലും
വിളംബിക്കൊടുക്കണം.
ഇത് ഇന്നുഞ്ഞാന്‍ അര്‍ഹിച്ച ശിക്ഷ
ആത്മാവ് ഇചിച്ച രക്ഷ.

പലനീര്‍കണങ്ങള്‍തന്‍
ഇഴചേര്‍ന്നുകഴിയുമ്പോള്‍
പ്രകൃതിയുടെ കണ്‍കള്‍
‍ജലാര്‍ദ്രമായ്മാറിടും.
ജലകണികയിഴചേര്‍ന്നു

മഴയായിമാറിടും.
മഴമണികളീഴചേര്‍ന്നു

കാട്ടരുവിയായിടും.
കാട്ടരുവിയിഴചേര്‍ന്നു
പുഴയായിമാറിടും.
പിന്നെ,
കടലമ്മമടിനോക്കി
യോടിത്തുടങ്ങിടും
ഒടുവിലാനെഞ്ചില്‍
ലയിച്ചുതീരുംവരെ.

പ്രകൃതിയുടെ രോദനം
മഴയായിമാറിടും
പക്ഷെ,
കാട്ടരുവി കരയില്ല
കളകളംപാടി
കരച്ചില്‍ മറച്ചിടും.

കരളിന്റെയുള്ളിലായ്
 കരയുമീഞാനും
കൂരിരിള്‍തീര്‍ക്കും
മറവതിന്‍പിന്നിലായ്.
കരളുപിടഞ്ഞാലും
ജീവന്‍ വെടിഞ്ഞാലും
കരളിന്റെയുള്ളിലെന്‍  
കുഞ്ഞനുജതിനീ
കരയാതിരിക്കാന്‍
 കരഞ്ഞിടാമോരുജന്മം
കണ്ണുനീര്‍വാര്‍ക്കാതെ.
കാലവും കാലാളും
കാപട്യംമായാലും ,
കരളിന്റെയുള്ളിലെന്‍
കുഞ്ഞനുജത്തി നീ.
നീയെന്റെ കരളിന്റെ
യുള്ളീലായുണ്ടാകു-
മെന്‍ജീവനോടിയൊടുവിലീ
ജീവിത(മരണ)കടലിന്റെ
യുള്ളില്‍ ലയിച്ചുതീരുംവരെ


തീവ്രതയുടെസൂര്യ രശ്മികള്‍
സൌമ്യതയുടെ നിലാവിനു
വഴിമാറിക്കൊണ്ടിരുന്നപ്പോഴും
അത്താഴത്തിനുള്ള തിരക്കിലായിരുന്നു അവള്‍
അടുപ്പിലെ പുകകൊണ്ടുകറുത്ത കലത്തിനുള്ളില്‍
വിശപ്പിന്റെ വിളികേള്‍ക്കാതെ കഞ്ഞിതിളക്കുന്നുണ്ടായിരുന്നു
ഇനി വേണ്ടതുകറിയാണ്..
കുറേയേറെപരതിയിട്ടും ഒന്നും കിട്ടിയില്ല
ഒടുവില്‍ അടുപ്പിനുമുകളിലെ പലകപ്പുറത്തുനിന്നും
ഉണങ്ങിവട്ടുകടിച്ച ഒരു തേങ്ങകിട്ടി
തല്ലിപ്പൊട്ടിച്ചൊരുവിധം അരകല്ലിലാക്കി
അമ്മിയെടുത്തു ചതച്ചു..
കൂടെ ഒരു വറ്റല്‍മുളകും
തൊട്ടുനാവില്‍വച്ചപ്പൊല്‍ അവളറിഞ്ഞു

ഉപ്പിന്റെ ഒരംശംപോലുമില്ല
എന്നിട്ടും അവള്‍ വിളംബിയപ്പൊള്‍
അതിനു ആവശ്യത്തിനുപ്പുണ്ടായിരുന്നു
കണ്ണുനീരിന്റെ.!!!

തകര്‍ന്ന ഹൃദയത്തിലെ മുറിപ്പാടുകള്‍ ഉണക്കാന്‍ 

മരുന്നിനിയും കണ്ടുപിടിക്കണം 
എന്നാല്‍  കാലത്തിന് അതും മായ്ക്കാന്‍  കഴിയും 
മരുന്നൊന്നും ഇല്ലാതെ തന്നെ ..
മരണത്തോടെ !!! 

Newer Posts Older Posts Home

Blogger Template by Blogcrowds