അനന്തതയിലുമൊരുമിക്കാന്‍കഴിയാത്ത  
സമാന്തരമനസുകളെക്കുറിച്ച്  കവിപറഞ്ഞതറിയാതെ
ചിതലുകള്‍വരച്ചതത്രയും തമ്മില്‍പിണഞ്ഞവരകളായിരുന്നു
തുടക്കത്തില്‍നിന്നൊടുക്കംതേടിയുള്ളവരകള്‍ (വഴികള്‍).
വിയര്‍പ്പില്‍ചാലിച്ച ജീവിതചിത്രങ്ങള്‍ക്കെല്ലാം രക്തവര്‍ണ്ണമായിരുന്നോ?
കരള്‍ഭിത്തിയില്‍ കാലംകോറിയിട്ടചിത്രങ്ങള്‍
ഇണചേരുന്ന നാഗങ്ങളുടെയായിരുന്നു.
വിഷലിപ്തമായഭിത്തികളില്‍  ചുറ്റിപിണഞ്ഞചിത്രങ്ങള്‍ 
കരളുറഞ്ഞുപോയ കനവിന്റെപ്രതിബിംബങ്ങളായിരുന്നു.
ജീവിതം വരച്ച ചിത്രങ്ങള്‍ കാണാന്‍ ചിറകുമുളച്ചചിതലിന് 
നെയ്ത്തിരിയൊരുക്കിയത്  അഗ്നിശുധിയിലന്ത്യവിശ്രമം.


Newer Posts Older Posts Home

Blogger Template by Blogcrowds