ഇടതൂര്‍ന്ന നിബിഡതകള്‍(വനങ്ങള്‍)ക്കപ്പുറം 
തെളിവാര്‍ന്നോരരുവികള്‍കടന്നാല്‍ 
നനവാര്‍ന്നപുല്‍മേടുകള്‍ക്കുമേലെ
ഒരൊറ്റ മയിലിരിപ്പുണ്ടാകും,
അഴകാര്‍ന്ന പീലികള്‍ നീര്‍ത്താതെ 
കുതിര്‍ത്തുന്ന  കര്‍ക്കിടകത്തെപേടിച്ചല്ല .
എരിക്കുന്നകാട്ടുതീയേയും.

ഇടതൂര്‍ന്ന നിബിഡതകള്‍(ഫ്ലാറ്റുകള്‍)ക്കിപ്പുറം
ഒഴുക്കുനിലച്ചഅഴുക്കുചാലുകളിലേക്ക് 
മകളെവലിച്ചിഴക്കുന്നഅച്ഛനമാര്‍.
മിനുമിനുത്ത മെത്തകളിലേക്ക് 
തൂക്കിയളന്നിട്ടമകള്‍ക്കുകാവലാളച്ഛന്‍ !

ഇരുളടച്ചജനാലകള്‍ക്കപ്പുറം
അളന്നുവിറ്റതുലാസുംപിടിച്ചോരായിരമച്ഛനമാര്‍.
ഉള്ളില്‍ ഉറവവറ്റിയകണ്ണുകളുമായി  
വിപണനമൂല്യമുള്ള 
ഒരായിരം ഒറ്റമയിലുകള്‍. 

 ഇക്കാലമത്രയും മുന്കാഴ്ചയില്ലാതെ 
പിന്നോട്ടുമാത്രംനടന്ന പൂഴിയുടെവഴികള്‍.
ചിരിച്ചുകൊണ്ടുനീതീര്‍ത്ത,
തലകൂര്‍പ്പിച്ചുകമഴ്ത്തിവച്ച ചതിയുടെകൂനകള്‍ !.
വിഷംനിറച്ചകാപട്യത്തിന്‍മായാലോകം.
നൈമിഷികതപൂത്തുലയുന്നകള്ളിമുള്‍ക്കാട്.
ഹേ മനുഷ്യാ,നീവെറുമൊരുകുഴിയാന .
നിനക്കിനിയെങ്കിലുമൊരു പൂത്തുമ്പിയാകാമോ ?
നേര്‍കാഴ്ചയുള്ള പൂത്തുമ്പിയായി, ഒരുനിമിഷമെങ്കിലും?
 





അനന്തതയിലുമൊരുമിക്കാന്‍കഴിയാത്ത  
സമാന്തരമനസുകളെക്കുറിച്ച്  കവിപറഞ്ഞതറിയാതെ
ചിതലുകള്‍വരച്ചതത്രയും തമ്മില്‍പിണഞ്ഞവരകളായിരുന്നു
തുടക്കത്തില്‍നിന്നൊടുക്കംതേടിയുള്ളവരകള്‍ (വഴികള്‍).
വിയര്‍പ്പില്‍ചാലിച്ച ജീവിതചിത്രങ്ങള്‍ക്കെല്ലാം രക്തവര്‍ണ്ണമായിരുന്നോ?
കരള്‍ഭിത്തിയില്‍ കാലംകോറിയിട്ടചിത്രങ്ങള്‍
ഇണചേരുന്ന നാഗങ്ങളുടെയായിരുന്നു.
വിഷലിപ്തമായഭിത്തികളില്‍  ചുറ്റിപിണഞ്ഞചിത്രങ്ങള്‍ 
കരളുറഞ്ഞുപോയ കനവിന്റെപ്രതിബിംബങ്ങളായിരുന്നു.
ജീവിതം വരച്ച ചിത്രങ്ങള്‍ കാണാന്‍ ചിറകുമുളച്ചചിതലിന് 
നെയ്ത്തിരിയൊരുക്കിയത്  അഗ്നിശുധിയിലന്ത്യവിശ്രമം.


കൈപ്പിടിയിലോതുങ്ങാതെ വഴുതി-
കൈവിട്ടുപോയ *വട്ടോനാണെന്‍ഭൂതകാലം.
കരള്‍നിറയെതട്ടിത്തെറിപ്പിച്ചദു:ഖത്തിന്‍ചെളിയും
കഴുകിക്കളഞ്ഞതെളിനീരിന്‍സന്തോഷവും 
കനല്‍കോരിയിട്ടപ്രണയിനിയുടെചുംബനങ്ങളും 
കവിലൂടൊലിച്ചിറങ്ങിയരണ്ടുതുള്ളി-
കണ്ണീരിലൊതുങ്ങിയകാപട്യസ്നേഹവും
കരകയറാന്‍സൌഹൃദത്തിന്‍മന്ത്രികമരുന്നുമദ്യവും
കൊഴിഞ്ഞുവീണവസന്തപുഷ്പങ്ങളെ -
കരിയിച്ചുണക്കിയ ഗ്രീഷ്മവും 
കിളിര്‍നാമ്പുകളുടെപ്രതീക്ഷതന്‍കരള്‍കുളിര്‍പ്പിച്ചവര്‍ഷവും  
കലക്കിമറിച്ചജീവിതസാഗരത്തിന്‍കാരണമായഋതുക്കളും 
കാലംതെറ്റിയമഴയിലൂടൊലിച്ചുപോയയെന്‍കളിവള്ളവും.
കുശുത്തുപോയകുളമാവിന്‍ചോട്ടിലിരുന്നപ്പോള്‍  
കുരുക്കഴിഞ്ഞതാണീ ഭൂതകാലചിത്രം.






*വട്ടോന്‍ - ഒരിനം മത്സ്യം



www.kanikkonna.com മലയാളിയുടെ മനസ്സിന്‍റെ ഗൃഹാതുരത

 വിശപ്പിന്റെവിളിയില്‍
കശാപ്പുശാലയില്
ഇറച്ചിയാവാനെത്തിയവള്‍
മരണനാഴികയ്ക്കായി
നിമിഷങ്ങള്‍തിന്നുന്നവര്‍ക്കിടയില്‍
കശാപ്പുമൃഗമായവള്‍
ഇനി
മൂര്‍ച്ചനോക്കി
കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്തു
ചുണ്ടിലുടക്കിയ
കരളിന്റെകഷണങ്ങളായി.
കൃഷ്ണമണികളിലൂടെ.
ഉപ'ഭോഗ'വസ്തുവായി
തെരുവില്‍വിറങ്ങലിച്ചജഡമായി.
ഇവളെ.....

ഇനിയുംവിളിക്കണോ അഭിസാരികയെന്ന്.
 

ചിത


ഇനിയെനിക്കുറങ്ങാന്‍പൂമെത്തയില്ല
സഖീ നിനക്കുപകരാന്‍നെഞ്ചിലെചൂടും.
ഇവിടെയെന്‍കര്‍മ്മപാപം 
തലയ്ക്കലെരിയുന്നയീമുറിതേങ്ങയില്‍കത്തിയമരുവാന്‍
തണുത്തുവിറങ്ങലിച്ചജഡമായി ഞാന്‍കാത്തുകിടക്കുന്നു.
എരിയുന്നതിരിനാളത്തിലെനിക്കായോരീയല്‍
ആത്മാഹൂതിനടത്തുന്നത്‌ എന്നേക്കുമായടഞ്ഞ
കണ്‍കളാല്‍ ഞാന്‍കണ്‍നിറയെക്കണ്ടു.
ഇനിയെത്രനേരം ? ഈ തണുപ്പത്തിങ്ങനെ.
എനിക്കായുള്ളമഞ്ചല്‍ 
വെള്ളപുതച്ചശരീരതിനായിവെമ്പുന്നു.
ഇനിയെനിക്കൊന്നു തീകായണം.
ദര്‍ഭമോതിരമിട്ടവിരലാലെന്‍കണ്മണി-
യെനിക്കായുരുവിടുന്ന മന്ത്രംകേള്‍ക്കണം.
അവനെനിക്കായോഴുക്കുന്നതീര്‍ത്ഥത്തില്‍ 
കണ്ണീരിലെയുപ്പുകലരുന്നതുംകണ്ട് 
പച്ചമാവിന്‍വിറകില്‍ബന്ധനസ്ഥനായിക്കിടക്കണം.
കാല്‍ക്കലെനിക്കായികൂട്ടിയതീക്കനല്‍-
ചവച്ചുതുപ്പുന്നപുകയെനിക്കിനിവഴികാട്ടി.
ഇനിയാണെന്‍പ്രയാണംതുടങ്ങുന്നത് .
ഈചിതയില്‍നിന്ന് .

 (സമര്‍പ്പണം 
അകാലത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത്‌ ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ക്ക് 
Dr.ഉണ്ണികൃഷ്ണന്‍ )





  












 

കരള്‍കാര്‍ന്നുതിന്നുന്ന കഴുകന്‍റെകരളും 
കനിവാര്‍ന്ന കരളായിമാറുന്നനേരം,
കരിവിഷംചീറ്റുന്ന  കരിനാഗവും 
കനിവുള്ള നിനവായിമാറുന്നനേരം
മനസ്സില്‍തുളുമ്പുന്നമൃദുവാര്‍ന്നഭാവം 
പുലര്‍മഞ്ഞിന്‍കുളിരാര്‍ന്ന  മാതൃത്വഭാവം 




അണപൊട്ടിയോഴുകാന്‍വെമ്പും 
കൈകുഞ്ഞിന്‍കണ്ണീരിനെ
മുഖംമൂടിവാങ്ങാമെന്ന
പൊയ്തടയണയാല്‍കേട്ടുമ്പോളെന്‍മുഖത്ത്‌
ഞാനറിയാതെകെട്ടിയതും ഒരു 
"പൊയ്മുഖം"മൂടിയായിരുന്നില്ലേ ?.

ഓര്‍മ്മയുടെഇടുങ്ങിയഊടുവഴികളില്‍ 
പരതികണ്ടെത്തിയ നിറംമങ്ങിയപഴയവളചില്ലിനു 
എന്റെബാല്യകാലപ്രണയത്തിന്റെകൈത്തണ്ടയിലെ 
രക്തത്തിന്റെ നിറവും മണവുമുണ്ടായിരുന്നു.

 

 

ഇരുളിന്‍മറവില്‍ പതിയിരിക്കുന്നപാമ്പിലും 
 ഞാന്‍ ഭയക്കാത്തതെന്‍മരണത്തെ .
ദാഹിച്ചു തൊണ്ടവരളിലുംഞാന്‍നിനക്കാത്തത്'
ഒരുതുള്ളിത്തെളിനീര്‍.
കൊഴിഞ്ഞുതീരുന്നശിശിരത്തിലും ഞാന്‍കൊതിക്കാത്തത്‌ ,
ഒരു പൊഴിയുന്ന ദലമായിമാറാന്‍.
അടര്‍ന്നുവീഴുന്നകണ്ണീര്‍കണത്തില്‍ 
ഒരിക്കലും ഉപ്പായിരുനീലഞാന്‍.
അകന്നുപോകുന്നസായന്ദനങ്ങളില്‍  ഞാനാകാതിരുന്നത്, 
ഒരുകൊച്ചുപൂത്തുമ്പി.
ഇന്നീജീവിതസായന്ദനത്തില്‍  ഞാന്‍കൊതിക്കാഞ്ഞത് ,
ഒരു പൈതലാകാന്‍ .
ഒടുവിലെന്‍മരണശയ്യയില്‍  ഞാന്‍നിനക്കാഞ്ഞത്,
ഒരായിരം ജന്മംകൂടി.
ഇനി എനിക്കുവിധിച്ചത്,
പച്ചമണ്ണില്‍ലലിഞ്ഞുഞാനല്ലാതായിമാറാന്‍.  
പുതിയൊരുനിനവിന്റെ, കനവിന്റെ 
തുടക്കത്തിനായി , 'തിരുപ്പിറവിക്കായി'. 
 


 


 

Newer Posts Older Posts Home

Blogger Template by Blogcrowds